Skip to main content

വനസംരക്ഷണം

കൈയേറ്റം പൂര്‍ണമായും തടയും. വനം അതിര്‍ത്തികള്‍ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യ-വന്യമൃഗ സംഘര്‍ഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. വനാതിര്‍ത്തിക്കു ചുറ്റും ബഫര്‍ സോണ്‍ നിജപ്പെടുത്തു മ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കും.

വനം

  1. വനം കൈയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിനും സ്ഥിരം ജണ്ടകള്‍ കെട്ടി വേര്‍തിരിക്കുന്ന പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കി. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് മുഴുവന്‍ ജണ്ടകളും കെട്ടിത്തീര്‍ക്കും. ഇതോടെ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സ്വകാര്യ ഭൂമിക്ക് എന്‍.ഒ.സി നല്‍കാനും കഴിയും. വനാതിര്‍ത്തികള്‍ ഡിജിറ്റലൈസ് ചെയ്ത് രേഖപ്പെടുത്തും.

  2. വനമേഖലയിലെ കാമ്പ് മേഖലകള്‍ അസ്പര്‍ശിത ഉള്‍വനങ്ങളായി നിലനിര്‍ത്തും.

  3. തടി ആവശ്യം നിറേവറ്റാന്‍ കാടിനു പുറത്ത് കാര്‍ഷിക വനവല്‍ക്കരണം നടപ്പിലാക്കും. വനാവകാശ നിയമം നടപ്പാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുകയും തടിയേതര വനവിഭവങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുള്ള അവകാശം ആദിവാസികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യും.

  4. വനങ്ങള്‍ക്ക് പുറമേ കണ്ടല്‍കാടുകള്‍, കാവുകള്‍, നദീതീര സ്വാഭാവിക സസ്യജാലങ്ങള്‍, ജലാശയങ്ങളുടെ വാഹകപ്രദേശങ്ങള്‍ തുടങ്ങിയവയു മൊക്കെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

  5. മൃഗങ്ങളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കുന്നതിന് അലര്‍ട്ട് സിസ്റ്റം വ്യാപമാക്കും. ഫയര്‍ മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമ മാക്കും. കൂടുതല്‍ ഫോറസ്റ്റ് മിനി ടെണ്ടര്‍ വാഹനങ്ങള്‍ ലഭ്യമാക്കും.

  6. വന്യജീവി ആക്രമണങ്ങള്‍ കൃഷിക്കും ജനങ്ങളുടെ ജീവനും വലിയ ഭീഷണിയായിട്ടുണ്ട്. ഈ സംഘര്‍ഷം ലഘൂകരിക്കുന്നതിനു യുദ്ധകാലാടി സ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

  7. മതില്‍, കിടങ്ങ്, ഇലക്ട്രിക് ഫെന്‍സിംഗ് തുടങ്ങിയവയോടൊപ്പം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനീച്ച കൂടുകളുടെ ശൃംഖലയും കാട്ടാനയുടെ ശല്യം കുറയ്ക്കാനായി ഉപയോഗിക്കും. ഇത് കൃഷിക്കാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കും.

  8. വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, ഗ്രാന്റീസ് തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറംകളകള്‍ ഇല്ലാതാക്കും. ഉള്‍ക്കാട്ടില്‍ താമസിക്കുന്നവര്‍ സന്നദ്ധരെങ്കില്‍ അവരെ പുനരധിവസിപ്പിക്കും.