Skip to main content

സഖാവ് പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരും

സഖാവ് പാട്യം ഗോപാലന്റെ 46 ആം ഓർമ്മദിനമാണ് ഇന്ന്.
മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സൈദ്ധാന്തികൻ, പ്രഭാഷകൻ എന്നീ നിലകളിൽ പാർടിയെ നയിച്ച സഖാവ് പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച അദ്ദേഹം നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. ജനകീയ പ്രശ്‌നങ്ങൾ നിയമ നിർമ്മാണ സഭകളിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് അസാമാന്യമായ വൈഭവമുണ്ടായിരുന്നു.
മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള പാട്യത്തിന്റെ പാർടി ക്ലാസുകൾ പ്രത്യയശാസ്ത്ര ദൃഢതയാലും അതേസമയം പ്രായോഗിക ഉൾക്കാഴ്ചയാലും സമ്പന്നമായിരുന്നു. തലശ്ശേരി കലാപകാലത്ത് മതനിരപേക്ഷതയുടെ മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് കലാപത്തെ നേരിടാൻ പാട്യം മുൻപിലുണ്ടായിരുന്നു. അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് ഉജ്ജ്വലമായാണ് കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ നയിച്ചത്.
1978ൽ ആർഎസ്എസ്സുകാർ സിപിഐഎം പ്രവർത്തകർക്കെതിരെ വ്യാപകമായി അക്രമമഴിച്ചുവിട്ട ഘട്ടത്തിൽ പാർടിയെ സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കാൻ പാട്യം നേതൃത്വമേകി. പാർടി ജില്ലാ സെക്രട്ടറിയായിരിക്കെ, അന്നത്തെ കണ്ണൂർ ജില്ലയിലുള്ള കാഞ്ഞങ്ങാട് മാവുങ്കാലിൽ ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് നടന്ന ബഹുജനയോഗത്തിലാണ് പാട്യം അവസാനമായി പ്രസംഗിച്ചത്. അസുഖ ബാധിതനായ അദ്ദേഹം പരിപാടി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന പ്രസംഗവും പ്രവൃത്തിയും സംഘപരിവാറിനെതിരെയുള്ളതായിരുന്നു.
സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ അകാല വിയോഗം പാർടിക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. സഖാവ് പാട്യം ഗോപാലനോടൊപ്പമുള്ള സംഘടനാ പ്രവർത്തനാനുഭവം ഞാനുൾപ്പെടെയുള്ളവരുടെ എക്കാലത്തെയും ആവേശമാണ്.
പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്നുറപ്പാണ്.
 

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.