Skip to main content

സഖാവ് പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരും

സഖാവ് പാട്യം ഗോപാലന്റെ 46 ആം ഓർമ്മദിനമാണ് ഇന്ന്.
മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സൈദ്ധാന്തികൻ, പ്രഭാഷകൻ എന്നീ നിലകളിൽ പാർടിയെ നയിച്ച സഖാവ് പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച അദ്ദേഹം നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. ജനകീയ പ്രശ്‌നങ്ങൾ നിയമ നിർമ്മാണ സഭകളിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് അസാമാന്യമായ വൈഭവമുണ്ടായിരുന്നു.
മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള പാട്യത്തിന്റെ പാർടി ക്ലാസുകൾ പ്രത്യയശാസ്ത്ര ദൃഢതയാലും അതേസമയം പ്രായോഗിക ഉൾക്കാഴ്ചയാലും സമ്പന്നമായിരുന്നു. തലശ്ശേരി കലാപകാലത്ത് മതനിരപേക്ഷതയുടെ മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് കലാപത്തെ നേരിടാൻ പാട്യം മുൻപിലുണ്ടായിരുന്നു. അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് ഉജ്ജ്വലമായാണ് കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ നയിച്ചത്.
1978ൽ ആർഎസ്എസ്സുകാർ സിപിഐഎം പ്രവർത്തകർക്കെതിരെ വ്യാപകമായി അക്രമമഴിച്ചുവിട്ട ഘട്ടത്തിൽ പാർടിയെ സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കാൻ പാട്യം നേതൃത്വമേകി. പാർടി ജില്ലാ സെക്രട്ടറിയായിരിക്കെ, അന്നത്തെ കണ്ണൂർ ജില്ലയിലുള്ള കാഞ്ഞങ്ങാട് മാവുങ്കാലിൽ ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് നടന്ന ബഹുജനയോഗത്തിലാണ് പാട്യം അവസാനമായി പ്രസംഗിച്ചത്. അസുഖ ബാധിതനായ അദ്ദേഹം പരിപാടി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന പ്രസംഗവും പ്രവൃത്തിയും സംഘപരിവാറിനെതിരെയുള്ളതായിരുന്നു.
സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ അകാല വിയോഗം പാർടിക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. സഖാവ് പാട്യം ഗോപാലനോടൊപ്പമുള്ള സംഘടനാ പ്രവർത്തനാനുഭവം ഞാനുൾപ്പെടെയുള്ളവരുടെ എക്കാലത്തെയും ആവേശമാണ്.
പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്നുറപ്പാണ്.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.