Skip to main content

സഖാവ് പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരും

സഖാവ് പാട്യം ഗോപാലന്റെ 46 ആം ഓർമ്മദിനമാണ് ഇന്ന്.
മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സൈദ്ധാന്തികൻ, പ്രഭാഷകൻ എന്നീ നിലകളിൽ പാർടിയെ നയിച്ച സഖാവ് പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച അദ്ദേഹം നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. ജനകീയ പ്രശ്‌നങ്ങൾ നിയമ നിർമ്മാണ സഭകളിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് അസാമാന്യമായ വൈഭവമുണ്ടായിരുന്നു.
മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള പാട്യത്തിന്റെ പാർടി ക്ലാസുകൾ പ്രത്യയശാസ്ത്ര ദൃഢതയാലും അതേസമയം പ്രായോഗിക ഉൾക്കാഴ്ചയാലും സമ്പന്നമായിരുന്നു. തലശ്ശേരി കലാപകാലത്ത് മതനിരപേക്ഷതയുടെ മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് കലാപത്തെ നേരിടാൻ പാട്യം മുൻപിലുണ്ടായിരുന്നു. അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് ഉജ്ജ്വലമായാണ് കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ നയിച്ചത്.
1978ൽ ആർഎസ്എസ്സുകാർ സിപിഐഎം പ്രവർത്തകർക്കെതിരെ വ്യാപകമായി അക്രമമഴിച്ചുവിട്ട ഘട്ടത്തിൽ പാർടിയെ സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കാൻ പാട്യം നേതൃത്വമേകി. പാർടി ജില്ലാ സെക്രട്ടറിയായിരിക്കെ, അന്നത്തെ കണ്ണൂർ ജില്ലയിലുള്ള കാഞ്ഞങ്ങാട് മാവുങ്കാലിൽ ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് നടന്ന ബഹുജനയോഗത്തിലാണ് പാട്യം അവസാനമായി പ്രസംഗിച്ചത്. അസുഖ ബാധിതനായ അദ്ദേഹം പരിപാടി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന പ്രസംഗവും പ്രവൃത്തിയും സംഘപരിവാറിനെതിരെയുള്ളതായിരുന്നു.
സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ അകാല വിയോഗം പാർടിക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. സഖാവ് പാട്യം ഗോപാലനോടൊപ്പമുള്ള സംഘടനാ പ്രവർത്തനാനുഭവം ഞാനുൾപ്പെടെയുള്ളവരുടെ എക്കാലത്തെയും ആവേശമാണ്.
പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്നുറപ്പാണ്.
 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.