Skip to main content

സഖാവ് പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരും

സഖാവ് പാട്യം ഗോപാലന്റെ 46 ആം ഓർമ്മദിനമാണ് ഇന്ന്.
മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സൈദ്ധാന്തികൻ, പ്രഭാഷകൻ എന്നീ നിലകളിൽ പാർടിയെ നയിച്ച സഖാവ് പാട്യം ഗോപാലൻ മികച്ച പാർലമെന്റേറിയനുമായിരുന്നു. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഒരുപോലെ ശോഭിച്ച അദ്ദേഹം നിയമനിർമ്മാണ സഭകളെ സമരവേദികളാക്കി മാറ്റി. ജനകീയ പ്രശ്‌നങ്ങൾ നിയമ നിർമ്മാണ സഭകളിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് അസാമാന്യമായ വൈഭവമുണ്ടായിരുന്നു.
മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും വിശദീകരിച്ചുള്ള പാട്യത്തിന്റെ പാർടി ക്ലാസുകൾ പ്രത്യയശാസ്ത്ര ദൃഢതയാലും അതേസമയം പ്രായോഗിക ഉൾക്കാഴ്ചയാലും സമ്പന്നമായിരുന്നു. തലശ്ശേരി കലാപകാലത്ത് മതനിരപേക്ഷതയുടെ മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് കലാപത്തെ നേരിടാൻ പാട്യം മുൻപിലുണ്ടായിരുന്നു. അടിയന്തരാവസ്‌ഥയുടെ നാളുകളിൽ സഖാവ് ഉജ്ജ്വലമായാണ് കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ നയിച്ചത്.
1978ൽ ആർഎസ്എസ്സുകാർ സിപിഐഎം പ്രവർത്തകർക്കെതിരെ വ്യാപകമായി അക്രമമഴിച്ചുവിട്ട ഘട്ടത്തിൽ പാർടിയെ സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കാൻ പാട്യം നേതൃത്വമേകി. പാർടി ജില്ലാ സെക്രട്ടറിയായിരിക്കെ, അന്നത്തെ കണ്ണൂർ ജില്ലയിലുള്ള കാഞ്ഞങ്ങാട് മാവുങ്കാലിൽ ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് നടന്ന ബഹുജനയോഗത്തിലാണ് പാട്യം അവസാനമായി പ്രസംഗിച്ചത്. അസുഖ ബാധിതനായ അദ്ദേഹം പരിപാടി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന പ്രസംഗവും പ്രവൃത്തിയും സംഘപരിവാറിനെതിരെയുള്ളതായിരുന്നു.
സംഘടനാപരമായും സൈദ്ധാന്തികമായും പ്രസ്ഥാനത്തിന്റെയാകെ നേതൃത്വമാകേണ്ടിയിരുന്ന പാട്യത്തിന്റെ അകാല വിയോഗം പാർടിക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. സഖാവ് പാട്യം ഗോപാലനോടൊപ്പമുള്ള സംഘടനാ പ്രവർത്തനാനുഭവം ഞാനുൾപ്പെടെയുള്ളവരുടെ എക്കാലത്തെയും ആവേശമാണ്.
പാട്യത്തിന്റെ അനശ്വര സ്മരണ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്നുറപ്പാണ്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.