വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി വി ദക്ഷിണാമൂർത്തി. 2016 ആഗസ്ത് 31 നാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.

വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി വി ദക്ഷിണാമൂർത്തി. 2016 ആഗസ്ത് 31 നാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ് രൂപംകൊണ്ടതിന് ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്.
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ അത്യധികം അഭിമാനകരമായ മറ്റൊരു നേട്ടം ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത മണ്ഡലമെന്ന ഖ്യാതി തളിപ്പറമ്പിന് സ്വന്തമാക്കാനായതാണ്.
കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പും സംഘടിപ്പിക്കുന്ന 'ട്രാൻസ്പോ 2025' പുത്തൻ അനുഭവമാണ് പകർന്നു നൽകിയത്. കെഎസ്ആർടിസിക്ക് സജീവമായി മുന്നോട്ടു പോകാൻ സാധിക്കുമെന്ന് ഇടതുപക്ഷ സർക്കാർ തെളിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി വലിയ മാറ്റങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
രാജ്യത്തിനു മുന്നിൽ കേരളം നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും മറ്റൊരു തിളക്കമാർന്ന അദ്ധ്യായം എഴുതിച്ചേർത്തു. രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി നമ്മുടെ കേരളം. അഭിമാന നേട്ടത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി സ.
സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്.
സഖാവ് വാഴൂർ സോമന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
കോഴിക്കോട്ട് തൊഴിലാളി യോഗത്തിൽവച്ച് ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ് പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴിലാളികളുടെ ഭരണം വരണമെന്ന് സാരാംശം. പിന്നീട് തൊഴിലാളികളും കർഷകരുമടക്കമുള്ള കേരള ജനത നെഞ്ചേറ്റിയ ആഹ്വാനമായി ആ മുദ്രാവാക്യം മാറുന്നതാണ് നാട് ദർശിച്ചത്.
ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കാർഷിക സമൃദ്ധി വിളംബരം ചെയ്ത് പുതുനൂറ്റാണ്ടിന്റെ ചിങ്ങപ്പുലരി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആരവങ്ങളുമായി ഒരോണക്കാലം കൂടിയാണ് വന്നെത്തുന്നത്.
ലോകത്തെവിടെയും സമത്വത്തിന്റെ മഹത്തായ മാനവസംസ്കാരങ്ങൾ കൃഷിയിൽനിന്ന് പിറന്നതാണ്. നമ്മുടെ നാട്ടിലും അങ്ങനെതന്നെ.
സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെക്കുറിച്ച് ഒന്നും പറയാനില്ലെങ്കിലും പ്രധാനമന്ത്രി പുകഴ്ത്തുകയാണ്. വിഭജനത്തിന് പിന്തുണ നൽകിയ ആർഎസ്എസിനെ, ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ എവിടെയും ഇല്ലാതിരുന്ന ആർഎസ്എസിനെ. വർഗീയത മാത്രമാണ് ലക്ഷ്യം.
മനുഷ്യത്വം മരവിച്ച മുസ്ലിം ലീഗ് ക്രൂരത ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചതായിരുന്നു അരിയിലിലെ പ്രിയ സഖാവ് വള്ളേരി മോഹനനെ. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സഖാവ് 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
മുസ്ലിം ലീഗ് കൊലയാളി സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരവേ മരണപ്പെട്ട ധീരരക്തസാക്ഷി സഖാവ് വള്ളേരി മോഹനന് അന്ത്യാഭിവാദ്യം അർപ്പിച്ചു.