Skip to main content

കോൺഗ്രസ്സിനും ബിജെപിക്കുമിടയിലെ അതിർവരമ്പുകൾ ഇല്ലാതായി


അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം. കോൺഗ്രസ്സുകാർക്ക് ബിജെപിയിൽ പോകാനുള്ള അതിർവരമ്പുകൾ ഇല്ലാതായി. ആന്റണിയുടെ നിസ്സഹായാവസ്ഥ എന്നത് കോൺഗ്രസ്സിന്റെ തന്നെ നിസ്സഹായാവസ്ഥയാണ്.

അനിലിന്റെ ബിജെപി അനുകൂല നിലപാടുകളിൽ ആന്റണിയും കോൺഗ്രസ് നേതൃത്വവും മൗനം പാലിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡണ്ട് കെ സുധാകരനോ ആരും തന്നെ അത്തരം പ്രസ്താവനകളിൽ അദ്ദേഹത്തെ എതിർക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ സമാനമായതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും അപൂർവമായി ബിജെപിയിൽ നിന്ന് കോൺഗ്രെസ്സിലേക്കും മാറാൻ യാതൊരു പ്രയാസവുമില്ലാത്തത്. ഏതുനിമിഷവും അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധിക്കുന്ന സംവിധാനമായി ബിജെപിയും കോൺഗ്രസ്സും മാറി. കോൺഗ്രെസ്സിന്റെ സാമ്പത്തിക നിലപാടുകളിലും വർഗീയതക്കെതിരായ നിലപാടുകളിലും ഇത് കാണാൻ സാധിക്കും.

ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ബിജെപിയുടെ വർഗീയ നിലപാടിനെയും സാമ്പത്തിക നയങ്ങളെയും ഇടതുപക്ഷം ശക്തിയായി എതിർക്കുന്നു. ആഗോളവത്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക നയങ്ങളെ എതിർക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങളെ എല്ലാം വിറ്റുതുലക്കുകയും ജനങ്ങളെ നിരന്തരമായി കൊള്ളയടിക്കുകയും ചെയ്യുന്ന നയസമീപനങ്ങളെ എതിർക്കുന്ന കോൺഗ്രസിലെ മതനിരപേക്ഷ വാദികളെ ഉൾകൊള്ളാൻ ഇടതുപക്ഷത്തിന് പ്രയാസമില്ല. രാജ്യത്തെ ജനങ്ങളെ കൊള്ളചെയ്ത് സമ്പത്ത് ചോർത്തിയെടുത്ത് ഇന്ത്യയെ ഒരു ശതമാനം വൻകിടക്കാർക്ക് നൽകുകയാണ് ബിജെപി സർക്കാർ. ഒരു ശതമാനത്തിന്റെ കയ്യിൽ രാജ്യത്തിൻറെ നാല്പത് ശതമാനം സമ്പത്തും കേന്ദ്രീകരിക്കുന്ന വിധത്തിൽ അദാനിയേയും അംബാനിയെയും വളർത്തിയെടുക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ആഗോളവത്കരണ നയങ്ങൾ രാജ്യത്ത് ആദ്യം നടപ്പാക്കിയത് കോൺഗ്രസാണ്. ഇപ്പോൾ അതെ നയങ്ങൾ ബിജെപി തുടരുകയാണ്. അതിനാൽ തന്നെ അവർക്കിടയിൽ സാമ്പത്തിക നയങ്ങളിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല.
 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.