Skip to main content

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ കാൽലക്ഷം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ശേഷം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ തുടർസമരങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തുറന്നു കിട്ടുന്നതിനായി കർഷക തൊഴിലാളി യൂണിയൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 20 മുതൽ മൂന്നുമാസത്തിനുള്ളിൽ രാജ്യത്തെ 10000 ഗ്രാമങ്ങളിൽ 25000 പ്രതിഷേധ സദസ്സുകൾ നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഗ്രാമീണ ജനതയുടെയും കർഷക തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കുത്തനെ വെട്ടിക്കുറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ആയിരക്കണക്കിന് കോടി രൂപയുടെ വിഹിതം പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. ഓൺലൈൻ ഹാജർ, ഓൺലൈൻ പേയ്മെന്റ്, ആധാർ ബന്ധിപ്പിക്കൽ എന്നിവ നിർബന്ധമാക്കിയത് പലർക്കും തൊഴിലുറപ്പ് ജോലി അപ്രാപ്യമാക്കി. ഇതിനെതിരെ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബദൽനയങ്ങൾ ഉയർത്തി സമരം ശക്തമാക്കും.

രാജ്യത്തിൻറെ എല്ലാ തൊഴിൽമേഖലകളിൽ നിന്നും പങ്കാളിത്തമുണ്ടായ മസ്ദൂർ കിസാൻ സംഘർഷ് റാലി ഇന്ത്യൻ വർഗ്ഗ സമരചരിത്രത്തിലെ നാഴികക്കല്ലാണ്. മൽസ്യത്തൊഴിലാളികൾ, ആദിവാസി കർഷകർ, കരിമ്പ് കർഷകർ തുടങ്ങി തുറമുഖ തൊഴിലാളികൾ, വൈദ്യുതി, റെയിൽവേ, ബാങ്ക്, ബിഎസ്എൻഎൽ, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ എന്നിവർ കൂടാതെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ, സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗതാഗത തൊഴിലാളികൾ, അംഗനവാടി-ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയാകെ നേർപരിച്ഛേദമാണ് രാംലീല മൈതാനിയിലേക്ക് മാർച്ച് ചെയ്തത്. കോർപറേറ്റുകൾക്ക് മാത്രമായി ഭരിക്കുന്ന മോദി സർക്കാരിനെതിരെ പൊരുതുന്ന ശക്തികളുടെ താക്കീതായിരുന്നു മസ്ദൂർ കിസാൻ സംഘർഷ് റാലി. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാലാട്ടികളായ കോർപറേറ്റ് വലതുപക്ഷ മാധ്യമങ്ങൾ മഹത്തായ ഈ ജനമുന്നേറ്റത്തെ അവഗണിക്കുകയാണുണ്ടായത്.



 

കൂടുതൽ ലേഖനങ്ങൾ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്

സ. പിണറായി വിജയൻ

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്.

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് എഐ വഴിയാണ്, രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു

സ. ടി എം തോമസ് ഐസക്

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ​ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണം.