Skip to main content

രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം

 

രാജ്യത്ത്‌ ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. ജനാധിപത്യ, ഭരണഘടനാ വിരുദ്ധമായ നടപടികളാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. മനുസ്‌മൃതി വേണമെന്നാണ്‌ അവർ ഉദ്‌ഘോഷിക്കുന്നത്. പൗരന്മാരുടെ മൗലികാവശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. പാവപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇതേ സമയം കോർപറ്റേുകൾക്ക്‌ ആവശ്യമുള്ളതെല്ലാം വാരിക്കോരി നൽകുന്നു.

 

സ്‌ത്രീവിരുദ്ധ നിലപാടുകളാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. വർഗീയ ശക്തികൾ സ്‌ത്രീകളെ ലക്ഷ്യമിട്ടിരിക്കുന്നു. വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ പുരോഗമന ചിന്താഗതിക്കെതിരെ സ്‌ത്രീകളെ തിരിച്ചുവിടുക എന്നതാണ്‌ വർഗീയ ശക്തികളുടെ തന്ത്രം.


 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.