Skip to main content

ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല

കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ ബിജെപി ഐടിസെൽ നേതാക്കളാണ്‌. കോടതി ഇടപെട്ടപ്പോഴാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

ഗുസ്‌തി താരങ്ങൾ മാസങ്ങളോളം ഡൽഹിയിൽ സമരം ചെയ്‌തത്‌ ബിജെപി എംപികൂടിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിന്റെ പീഡനത്തിനെതിരെയാണ്‌. ഇപ്പോൾ അദ്ദേഹത്തിന്റെ ബിനാമിയെ ഫെഡറേഷന്റെ ഭാരവാഹിയാക്കി. മണിപ്പൂരിൽ രണ്ട്‌ സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം നഗ്നരാക്കി നടത്തിച്ചതിൽ പ്രധാനമന്ത്രിക്ക്‌ പ്രതിഷേധമില്ല. കത്വയിലും ഹാഥ്‌രസിലും ബിജെപി പ്രതികളെ സംരക്ഷിച്ചു. ഹാഥ്‌രസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്‌ത സിദ്ധിഖ്‌ കാപ്പനെ അറസ്റ്റ്‌ ചെയ്‌തു. ബിൽകിസ്‌ ബാനു കേസിലെ പ്രതികളെ ജയിൽമോചിതരാക്കാൻ ഇടപെട്ടത്‌ ഗുജറാത്ത്‌ സർക്കാരാണ്‌. ജയിൽമോചിതരായ പ്രതികളെ പൂമാലയിട്ടാണ്‌ ബിജെപിക്കാർ സ്വീകരിച്ചത്‌.

തൃശൂരിൽ ബിജെപിയുടെ മഹിളാസംഗമത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി കുടുംബശ്രീയെക്കുറിച്ച്‌ മിണ്ടിയില്ല. 45 ലക്ഷം സ്‌ത്രീകളെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കുന്ന കുടുംബശ്രീക്ക്‌ 39 രാജ്യങ്ങളുമായി ബന്ധമുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട ചില മലയാളി വനിതകളുടെ പേരുകൾ പ്രസംഗത്തിൽ പറയാതിരുന്നത്‌ ബോധപൂർവമാണ്‌.

തദ്ദേശസ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌ കേരളമാണ്‌. പാർലമെന്റിലും അസംബ്ലിയിലും 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കുമെന്നാണ്‌ ബിജെപി പ്രചരിപ്പിക്കുന്നത്‌. വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട്‌ ഇത്‌ നടപ്പാക്കാത്തത്‌.
 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.