Skip to main content

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് 68 വർഷം

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് 68 വർഷം. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റ് ഒരാഴ്ചയ്ക്കകം തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ഒന്നാം ഇഎംഎസ് സർക്കാർ ചുരുങ്ങിയ കാലം കൊണ്ട് ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലുമുൾപ്പെടെയുള്ള വിപ്ലവകരമായ നിയമ നിർമ്മാണങ്ങളാണ് നടത്തിയത്.
ഇന്നു കേരളമനുഭവിക്കുന്ന സകല നേട്ടങ്ങളുടെയും ജനങ്ങൾക്ക് അനുഭവവേദ്യമായ അവകാശങ്ങളുടെയും അടിത്തറ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളാണ്. ആ സർക്കാർ നൽകിയ ഉറച്ച അടിത്തറയിൽ നിന്നുമാണ് കേരളത്തിന്റെ വികസന ബദൽ ലോകത്തിന് മാതൃകയായി മാറിയതും. ഇഎംഎസ് സർക്കാർ കാട്ടിയ പാതയിലൂടെ തന്നെയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുന്നത്.
25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ലോക നിലവാരത്തിലേക്കുയരുകയാണ്.
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനും വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കാനുമുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്.
വികസനകാര്യത്തിൽ ആരും പുറന്തള്ളപ്പെട്ടുപോവരുതെന്ന ഉറച്ച ബോധ്യമാണ് സർക്കാരിനുള്ളത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കപ്പെടുന്ന രാജ്യത്തെ ഏക സംസ്‌ഥാനമാണിന്ന് കേരളം. 2025 നവംബര്‍ 1 ഓടെ കേരളം അതിദരിദ്രരരില്ലാത്ത സംസ്ഥാനമായി മാറുകയാണ്. ലൈഫ് പദ്ധതിക്കു കീഴിൽ സർക്കാർ നിർമിച്ച വീടുകളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കെത്തുകയുമാണ്. ഇങ്ങനെ സമഗ്രവും സർവതല സ്പർശിയുമായ ജനപക്ഷ വികസനമാണ് കേരളത്തിലിപ്പോൾ യഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. നവ കേരളത്തിലേക്കുള്ള പ്രയാണത്തിൽ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഓർമ്മ നമുക്കു കരുത്തു പകരുക തന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.