Skip to main content

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് 68 വർഷം

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് 68 വർഷം. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റ് ഒരാഴ്ചയ്ക്കകം തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ഒന്നാം ഇഎംഎസ് സർക്കാർ ചുരുങ്ങിയ കാലം കൊണ്ട് ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലുമുൾപ്പെടെയുള്ള വിപ്ലവകരമായ നിയമ നിർമ്മാണങ്ങളാണ് നടത്തിയത്.
ഇന്നു കേരളമനുഭവിക്കുന്ന സകല നേട്ടങ്ങളുടെയും ജനങ്ങൾക്ക് അനുഭവവേദ്യമായ അവകാശങ്ങളുടെയും അടിത്തറ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളാണ്. ആ സർക്കാർ നൽകിയ ഉറച്ച അടിത്തറയിൽ നിന്നുമാണ് കേരളത്തിന്റെ വികസന ബദൽ ലോകത്തിന് മാതൃകയായി മാറിയതും. ഇഎംഎസ് സർക്കാർ കാട്ടിയ പാതയിലൂടെ തന്നെയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുന്നത്.
25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ലോക നിലവാരത്തിലേക്കുയരുകയാണ്.
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനും വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കാനുമുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്.
വികസനകാര്യത്തിൽ ആരും പുറന്തള്ളപ്പെട്ടുപോവരുതെന്ന ഉറച്ച ബോധ്യമാണ് സർക്കാരിനുള്ളത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കപ്പെടുന്ന രാജ്യത്തെ ഏക സംസ്‌ഥാനമാണിന്ന് കേരളം. 2025 നവംബര്‍ 1 ഓടെ കേരളം അതിദരിദ്രരരില്ലാത്ത സംസ്ഥാനമായി മാറുകയാണ്. ലൈഫ് പദ്ധതിക്കു കീഴിൽ സർക്കാർ നിർമിച്ച വീടുകളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കെത്തുകയുമാണ്. ഇങ്ങനെ സമഗ്രവും സർവതല സ്പർശിയുമായ ജനപക്ഷ വികസനമാണ് കേരളത്തിലിപ്പോൾ യഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. നവ കേരളത്തിലേക്കുള്ള പ്രയാണത്തിൽ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഓർമ്മ നമുക്കു കരുത്തു പകരുക തന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.