ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
ബന്ധപ്പെട്ട മന്ത്രിമാർ ഉദ്യോഗസ്ഥരുമായും പ്ലാൻറേഷൻ കോർപ്പറേഷൻ, ഫാമിംഗ് കോർപ്പറേഷൻ തുടങ്ങിയവരുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. പ്രത്യേക ക്യാമ്പ് നടത്തി റേഷൻ കാർഡ് വിതരണം നടത്തിയിട്ടുണ്ട്. ഓണക്കിറ്റും വിതരണം ചെയ്‌തു. അടുത്തമാസം മുതൽ ഭക്ഷ്യ വസക്കി കൊടുക്കാൻ സഞ്ചരിക്കുന്ന റേഷൻകടകൾ ആരംഭിക്കും. തൊഴിൽ കാർഡ് വിതരണം ഉടൻ പൂർത്തിയാക്കും.
കുട്ടികളുടെ പോഷകാഹരപ്രശനം പരിഹരിക്കാൻ നിലവിലുള്ള അഗൻവാടികളെ ശക്തിപ്പെടുത്തി പരിഹാരം കണ്ടെത്തണം.
ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കുന്നതിന് നിശ്ചിത ഇടവേളകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. വിദ്യാർഥികൾക്ക് പഠിക്കാനായി സോളാർ ലാമ്പ് നൽകാൻ നടപടി സ്വീകരിക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി നിർദേശിച്ചു.
