Skip to main content

സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________
സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം. 1972 ഒക്ടോബർ 20നാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്.

ബാല്യകാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയിൽ എത്തുന്നത്. മാർക്സിസ്റ്റ് –ലെനിനിസ്റ്റ് സമീപനങ്ങളിൽ ഉറച്ചുനിന്ന്‌ സിപിഐ എമ്മിനെ കേഡർ പാർടിയായി നയിക്കുന്നതിൽ വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്. മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹത്തിന്റെ നേതൃശേഷി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ജന്മിത്തത്തിന്റെ അടിത്തറ തകർത്ത ഭൂപരിഷ്‌കരണ ബില്ലിന്റെ രൂപീകരണത്തിലും അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു.

ഇടത് – വലത് വ്യതിയാനങ്ങളിൽനിന്ന് പാർടിയെ മോചിപ്പിച്ച് ശരിയായ പാതയിലൂടെ നയിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന അതുല്യമാണ്. അത്തരത്തിലുള്ള വികാസത്തിനായി ജീവിതം നീക്കിവച്ച സി എച്ചിന്റെ ഓർമകൾ ജനപക്ഷ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്നതിന് കരുത്തുനൽകും.

പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണയോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.