Skip to main content

സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________
സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം. 1972 ഒക്ടോബർ 20നാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്.

ബാല്യകാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയിൽ എത്തുന്നത്. മാർക്സിസ്റ്റ് –ലെനിനിസ്റ്റ് സമീപനങ്ങളിൽ ഉറച്ചുനിന്ന്‌ സിപിഐ എമ്മിനെ കേഡർ പാർടിയായി നയിക്കുന്നതിൽ വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്. മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹത്തിന്റെ നേതൃശേഷി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ജന്മിത്തത്തിന്റെ അടിത്തറ തകർത്ത ഭൂപരിഷ്‌കരണ ബില്ലിന്റെ രൂപീകരണത്തിലും അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു.

ഇടത് – വലത് വ്യതിയാനങ്ങളിൽനിന്ന് പാർടിയെ മോചിപ്പിച്ച് ശരിയായ പാതയിലൂടെ നയിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന അതുല്യമാണ്. അത്തരത്തിലുള്ള വികാസത്തിനായി ജീവിതം നീക്കിവച്ച സി എച്ചിന്റെ ഓർമകൾ ജനപക്ഷ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്നതിന് കരുത്തുനൽകും.

പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണയോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.