Skip to main content

ബിൾക്കിസ് ബാനു കേസ്, സുപ്രീംകോടതി വിധി സ്വാഗതാർഹം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
2002ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ ഗർഭിണിയായ ബിൽക്കിസ് ബാനുവിനെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടബലാത്സംഗം ചെയ്യുകയും പതിനാലുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നു. കുറ്റവാളികളോട് രണ്ടാഴ്ചയ്ക്കകം വീണ്ടും ജയിലിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് ഉത്തരവിടാനുള്ള 'യോഗ്യത' ഗുജറാത്ത് സർക്കാരിനില്ല എന്നു വിധിച്ച സുപ്രീംകോടതി ഡിവിഷൻ ബഞ്ച്, കോടതിയെ കബലിപ്പിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്ക് കൂട്ടുനിന്നുവെന്നും ശിക്ഷാ ഇളവ് ഉത്തരവിനെ ന്യായീകരിക്കുന്നതിനായി വസ്തുതകൾ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തി. കുറ്റവാളികൾക്ക് അവരുടെ ശിക്ഷാവിധിയുടെ അനന്തരഫലങ്ങൾ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ, സമൂഹത്തിൽ ശാന്തിയും സമാധാനവും ഒരു മിഥ്യാകല്പന മാത്രമായി ചുരുങ്ങുമെന്ന് നിശിതമായി വിധിയിൽ കോടതി പ്രസ്താവിക്കുന്നു. കേന്ദ്രസർക്കാരിന്റെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവിനുള്ള തീരുമാനം എടുത്തതെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ കുറ്റവാളികളെ സംരക്ഷിക്കുന്നതിലും അവരുടെ ഒപ്പം വസ്തുതകൾ മറച്ചുവെച്ച് കൊടതിയെ കബളിപ്പിക്കുന്നതിലും കേന്ദ്രസർക്കാരും ഒരേപോലെ പങ്കാളിയാണ്. കുറ്റകൃത്യങ്ങളുടെ തീവ്രതയും സമൂഹത്തിലും നിയമവാഴ്ചയിലും അവ ചെലുത്തുന്ന വലിയ ആഘാതവും ശിക്ഷാ ഇളവ് ഉത്തരവ് അവഗണിച്ചുവെന്നത് വ്യക്തമാണ്.

ഭരണഘടനാ ഉത്തരവാദിത്തം വഹിക്കുന്ന സർക്കാരുകൾ നിയമത്തിന്റെ സത്തയും അധികാരപരിധിയും ലംഘിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം

സ. പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.

ലൈഫ് എന്ന മാതൃകാ പദ്ധതിയിലൂടെ കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുന്നു

സ. എം ബി രാജേഷ്

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കുകയാണ്. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്.

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.