Skip to main content

കേരള ഗവർണർ പദവിക്ക് യോഗ്യനല്ല

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന തുടർച്ചയായ രാഷ്ട്രീയ പ്രേരിത അക്രമങ്ങൾ വഴിയും ഗവർണർ പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിലൂടെയും കേരള ഗവർണർ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. തികച്ചും ജനാധിപത്യപരവും സമാധാനപരവുമായി നടന്ന വിദ്യാർത്ഥി പ്രകടനത്തിനെതിരെ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയതാണ് ഇതിന്റെ ഏറ്റവും പുതിയ ഉതാഹരണം. കേന്ദ്ര സുരക്ഷാ സേനയിൽനിന്ന് തനിക്ക് അനുവദനീയമായ ഏറ്റവും ഉയർന്ന സംരക്ഷണം ചോദിച്ച്‌ വാങ്ങിയതും കേട്ടുകേഴ്‌വിയില്ലാത്ത നടപടിയാണ്. "ഭരണഘടനാ സംവിധാനത്തിൻ്റെ തകർച്ചയുടെ തുടക്കം" കേരളത്തിലുണ്ടായി എന്ന തരത്തിലുള്ള പ്രസ്താവനകൾ സംസ്ഥാന സർക്കാരിനെതിരെ ഉയർത്തുന്ന ഭീഷണിയാണ്. അത് കേരളത്തിലെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളയും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.