Skip to main content

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു. സുതാര്യത, ഉത്തരവാദിത്തം, വ്യക്തികളുടെ അവകാശങ്ങൾ എന്നിവ അടിച്ചമർത്താനുള്ള ഇത്തരം ശ്രമം ന്യായീകരിക്കാനാവില്ല.

മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട്, എംപിമാരായ സ. കെ രാധാകൃഷ്ണൻ, സ. എ എ റഹിം, സിപിഐ നേതാവ് സ. ആനി രാജ, സ. പി പി സുനീർ എംപി, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ശ്രീ. ജോസ് കെ മാണി എന്നിവരടങ്ങുന്ന സംഘത്തിനാണ് അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്. സംഘം നേരത്തെ തന്നെ രേഖാമൂലമുള്ള അനുമതി തേടിയിരുന്നു. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷം ജൂലൈ 30 ന് കന്യാസ്ത്രീകളെ കാണാൻ ഇവർക്ക് അനുമതി ലഭിച്ചു.

തടങ്കലിൽ വച്ചിരിക്കുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച് അവരുടെ അവസ്ഥ അറിയാൻ രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും അനുമതി നിഷേധിച്ചത് നീതിന്യായ നടപടിക്രമങ്ങളെയും മനുഷ്യാവകാശങ്ങളെയും സംസ്ഥാനം ലംഘിക്കുകയാണെന്നതിന്റെ തെളിവാണ്. ഇത്തരം നടപടികൾ ജനാധിപത്യ തത്വങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. അന്വേഷണം അടിച്ചമർത്താനും വിയോജിപ്പുകളെ നിശബ്ദമാക്കാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ സ്വേച്ഛാധിപത്യ സ്വഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതവും അവരുടെ മൗലികാവകാശങ്ങളുടെ കടുത്ത ലംഘനവുമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ന്യൂനപക്ഷ സമൂഹങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ്. ഈ അറസ്റ്റിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം ബജ്‍രം​ഗദളിന്റെ നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് നടന്നത് എന്നതാണത്. ഭരണഘടനയിൽ പറയുന്നതുപോലെ സ്വതന്ത്രമായും സമാധാനപരമായും സ്വന്തം വിശ്വാസം ആചരിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.