Skip to main content

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല്‌ (എഫ്‌.സി.ആര്‍.എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_______________________________
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല്‌ (എഫ്‌.സി.ആര്‍.എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ്. സര്‍ക്കാരേതരസംഘടനകള്‍ (എന്‍.ജി.ഒ) ക്കുള്ള വിദേശസംഭാവനകള്‍ നിയന്ത്രിക്കാന്‍ ഭേദഗതി ബില്ലില്‍ എന്‍.ജി.ഒകള്‍, ട്രസ്‌റ്റുകള്‍, സൊസൈറ്റികള്‍, മറ്റ്‌ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിട്ടുള്ള കര്‍ശനമായ നിരവധി വ്യവസ്ഥകളുണ്ട്‌.

എന്‍.ജി.ഒകളുടെ ലൈസന്‍സ്‌ റദ്ദാക്കപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ആസ്‌തികള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ല. എഫ്‌.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ എന്‍.ജി.ഒകളുടെ ഫണ്ടും ആസ്‌തിയും കൈകാര്യം ചെയ്യുന്നത്‌ സര്‍ക്കാര്‍ നിയമിക്കുന്ന അധികൃതര്‍ക്ക്‌ കൈമാറും. രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ എന്‍.ജി.ഒകളുടെ ആസ്‌തികള്‍ എന്നന്നേക്കുമായി സര്‍ക്കാര്‍ ഏറ്റെടുക്കും. ഏറ്റെടുത്ത ആസ്‌തികള്‍ 'പൊതുആവശ്യങ്ങള്‍ക്കായി' ഉപയോഗിക്കും. വിദേശഫണ്ട്‌ കൈപ്പറ്റി 'നിര്‍ബന്ധിത മതപരിവര്‍ത്തനം' നടത്തുന്ന സംഘടനകള്‍ക്ക്‌ എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥകളൂം ബില്ലിലുണ്ട്‌. ന്യൂനപക്ഷങ്ങളുടെ ആരാധാലയങ്ങളും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വരെ പിടിച്ചെടുക്കാന്‍ ഇത്‌ വഴിവെക്കും.

ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പൗരസംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന നീക്കം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതാണ്‌. ലൈസന്‍സ്‌ പുതുക്കാനും റദ്ദാക്കാനുമുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്‌ നല്‍കുകയും അവര്‍ രൂപീകരിക്കുന്ന അതോറിറ്റി വഴി സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ല. ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയ ആശങ്കയും എതിര്‍പ്പുകളും തള്ളി ഏകപക്ഷീയമായി മോദി സര്‍ക്കാര്‍ ബില്ല്‌ പാസാക്കുകയായിരുന്നു. ഫലത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്‌ തുല്യമാണിത്‌. ലൈസന്‍സ്‌ കാലഹരണപ്പെടുമ്പോള്‍ വിദേശസംഭാവനയും ആസ്‌തിയും കേന്ദ്രം ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്‌ ഭരണഘടനാവിരുദ്ധവും സ്വഭാവിക നീതിയുടെ ലംഘനവുമാണ്‌. വിദേശസഹായം വാങ്ങുന്ന ലൈസന്‍സ്‌ പുതുക്കലിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലേക്ക്‌ കേന്ദ്രസര്‍ക്കാരിന്‌ കടന്നുകയറാന്‍ വഴിയൊരുക്കുന്ന വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.