Skip to main content

ജാതീയതയ്ക്കും വർഗീയതയ്ക്കും അസമത്വങ്ങൾക്കുമെതിരായ നമ്മുടെ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് മഹാത്മ അയ്യങ്കാളിയുടെ ധീരസ്മൃതികൾ കരുത്തേകും

അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെ വഴിയെ ധീരതയുടെ വില്ലുവണ്ടിയുമായെത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. യാഥാസ്ഥിതിക ചിന്തകൾ അടിഞ്ഞുകൂടി രൂപപ്പെട്ട വിലക്കുകളുടെ തുടലുകൾ പൊട്ടിച്ച് നവോത്ഥാന പാതയിലൂടെ മനുഷ്യസഞ്ചാരം സാധ്യമാക്കുന്നതിൽ അയ്യങ്കാളി വഹിച്ച പങ്ക് അതുല്യമാണ്. ''ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിചെയ്യാൻ തയ്യാറല്ലെന്ന'' ഉജ്ജ്വല പ്രഖ്യാപനം മണ്ണിൽപ്പണിയെടുക്കുന്ന തൊഴിലാളി വിഭാഗത്തിൻ്റെ വിമോചന മുന്നേറ്റങ്ങളുടെ ആദ്യത്തെ മുഴക്കമായിരുന്നു.

സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും മാന്യമായ കൂലിക്കും വേണ്ടി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടി കേരളത്തിലെ അടിസ്ഥാനവർഗ ജനതയുടെ മുന്നേറ്റങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ മഹാരഥന്മാരിലൊരാളാണ് അദ്ദേഹം. ജാതി ഗർവ്വിന്റെ ആജ്ഞകളെ ധിക്കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം അടിമത്തത്തിന്റെ ചാപ്പകൾ പേറാൻ തയ്യാറല്ലെന്ന ധീരമായ നിലപാടായിരുന്നു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ അത്രയേറെ സ്വാധീനിച്ച സാമൂഹ്യ പരിഷ്കർത്താവാണ് അയ്യങ്കാളി. ദുരാചാര ചിന്തകളുടെ കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ മനുഷ്യരായി നാം മാറിയതിനു പിന്നിൽ ആ പോരാട്ടവീറ് പകർന്ന ഊർജ്ജം വലുതാണ്.

ജാതീയതയ്ക്കും വർഗീയതയ്ക്കും അസമത്വങ്ങൾക്കുമെതിരായ നമ്മുടെ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് മഹാത്മ അയ്യങ്കാളിയുടെ ധീരസ്മൃതികൾ കരുത്തേകും. ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.