Skip to main content

ജാതീയതയ്ക്കും വർഗീയതയ്ക്കും അസമത്വങ്ങൾക്കുമെതിരായ നമ്മുടെ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് മഹാത്മ അയ്യങ്കാളിയുടെ ധീരസ്മൃതികൾ കരുത്തേകും

അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെ വഴിയെ ധീരതയുടെ വില്ലുവണ്ടിയുമായെത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. യാഥാസ്ഥിതിക ചിന്തകൾ അടിഞ്ഞുകൂടി രൂപപ്പെട്ട വിലക്കുകളുടെ തുടലുകൾ പൊട്ടിച്ച് നവോത്ഥാന പാതയിലൂടെ മനുഷ്യസഞ്ചാരം സാധ്യമാക്കുന്നതിൽ അയ്യങ്കാളി വഹിച്ച പങ്ക് അതുല്യമാണ്. ''ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിചെയ്യാൻ തയ്യാറല്ലെന്ന'' ഉജ്ജ്വല പ്രഖ്യാപനം മണ്ണിൽപ്പണിയെടുക്കുന്ന തൊഴിലാളി വിഭാഗത്തിൻ്റെ വിമോചന മുന്നേറ്റങ്ങളുടെ ആദ്യത്തെ മുഴക്കമായിരുന്നു.

സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും മാന്യമായ കൂലിക്കും വേണ്ടി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടി കേരളത്തിലെ അടിസ്ഥാനവർഗ ജനതയുടെ മുന്നേറ്റങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ മഹാരഥന്മാരിലൊരാളാണ് അദ്ദേഹം. ജാതി ഗർവ്വിന്റെ ആജ്ഞകളെ ധിക്കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം അടിമത്തത്തിന്റെ ചാപ്പകൾ പേറാൻ തയ്യാറല്ലെന്ന ധീരമായ നിലപാടായിരുന്നു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ അത്രയേറെ സ്വാധീനിച്ച സാമൂഹ്യ പരിഷ്കർത്താവാണ് അയ്യങ്കാളി. ദുരാചാര ചിന്തകളുടെ കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ മനുഷ്യരായി നാം മാറിയതിനു പിന്നിൽ ആ പോരാട്ടവീറ് പകർന്ന ഊർജ്ജം വലുതാണ്.

ജാതീയതയ്ക്കും വർഗീയതയ്ക്കും അസമത്വങ്ങൾക്കുമെതിരായ നമ്മുടെ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് മഹാത്മ അയ്യങ്കാളിയുടെ ധീരസ്മൃതികൾ കരുത്തേകും. ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.