പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് അപമാനമാണ്. "കൂട്ടക്കൊലയിൽ പ്രദേശമാകെ ഭീതിയിലായപ്പോൾ സഹായവുമായി ഞങ്ങൾക്കരികിലേക്ക് ഓടിയെത്തിയത് കശ്‌മീരിലെ ഡ്രൈവർമാരായ ആ രണ്ടു മുസ്ലിം യുവാക്കളാണ്. ഇടവും വലവുംനിന്ന് അവർ ഞങ്ങളെ കാത്തു. അച്ഛനെ മോർച്ചറിയിൽ തിരിച്ചറിയുന്നതിനും മറ്റു കാര്യങ്ങൾക്കുമെല്ലാം പുലർച്ചെ മൂന്നുവരെ അവരുണ്ടായി. കാശ്‌മിരിൽ എനിക്ക് കിട്ടിയ രണ്ടു സഹോരങ്ങളാണവർ. അനിയത്തിയെ പോലെയാണ് അവർ എന്നെ കൊണ്ടുനടന്നത്. അള്ളാ അവരെ രക്ഷിക്കട്ടെ’’ എന്ന ആരതിയുടെ സത്യസന്ധമായ വാക്കുകൾക്കെതിരെയാണ് സൈബർ ആക്രമണമുണ്ടായത്.
കേരളത്തിൽ ഉൾപ്പെടെ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടായത്. മതസൗഹാർദ അന്തരീക്ഷത്തെ മലീമസമാക്കാനാണ് ശ്രമിച്ചത്. ഇത്തരം വാർഗീയമായി അപലപിക്കാൻ കേരളത്തിൽ പോലും ആളുകൾ ഉണ്ടായി എന്നത് മതനരിപേക്ഷ ഉള്ളടക്കത്തിന് അപമാനമാണ്. പഹൽഗാം ഭീകരാക്രമണം ശക്തമായി അപലപിക്കുകയാണ്. തീവ്രവാദി ആക്രമത്തിന് നേതൃത്വം കൊടുത്തത് രാജ്യത്തിന്റെ ശത്രുക്കളാണ്. കശ്മീരിൽ എല്ലാവരും ഒറ്റക്കെട്ടായി ആണ് ഭീകരവാദത്തിനെതിരെ പ്രതിഷേധിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മാത്രമാണ് ഇതിൽ നിന്ന് വിട്ട് നിൽക്കുന്നത്. ഭീകരക്രമണത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണം.
