Skip to main content

നോട്ടുനിരോധനത്തെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

___________________________

സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച്‌ 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല.

ഈ തീരുമാനമെടുക്കാൻ കേന്ദ്രത്തിന്‌ അവകാശമുണ്ടെന്നും അത്‌ 1934ലെ റിസർവ്‌ ബാങ്ക്‌ നിയമത്തിന്റെ 26(2) അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും ഭരണഘടന ബെഞ്ച്‌ ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അതേസമയം, നോട്ട്‌ നിരോധനത്തിന്‌ നടപടി സ്വീകരിക്കാൻ റിസർവ്‌ ബാങ്കാണ്‌ കേന്ദ്രത്തോട്‌ ശുപാർശ ചെയ്യേണ്ടതെന്ന്‌ ബെഞ്ചിലെ ഒരു ജഡ്‌ജ്‌ ഭിന്നവിധിയിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽ കേന്ദ്രം തീരുമാനമെടുത്ത ശേഷം റിസർവ്‌ ബാങ്കിന്റെ അഭിപ്രായം തേടുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ട്‌ തീരുമാനം നടപ്പാക്കുംമുമ്പേ പാർലമെന്റിന്റെ അംഗീകാരം വാങ്ങണമായിരുന്നു.

നോട്ട്‌ നിരോധനത്തിന്‌ അതിന്റെ ലക്ഷ്യങ്ങളുമായി ‘യുക്തിസഹമായ ബന്ധം’ ഉണ്ടായിരുന്നെന്നും എന്നാൽ ‘ലക്ഷ്യം നേടിയോ ഇല്ലയോ എന്നത്‌ പ്രസക്തമല്ലെന്നും’ ഭൂരിപക്ഷവിധിയിൽ പറയുന്നു.

അതായത്‌ ഇത്തരം തീരുമാനമെടുക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. രാജ്യത്തെ കോടിക്കണക്കിന്‌ പേർക്ക്‌ തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്‌ഘടനയെ നോട്ട്‌ നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായാണ്‌ റിപ്പോർട്ട്‌.

വിനാശകരമായ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളായി അവകാശപ്പെട്ട കള്ളപ്പണം പിടിച്ചെടുക്കൽ, വിദേശ ബാങ്കുകളിൽനിന്ന്‌ അനധികൃത നിക്ഷേപം തിരിച്ചുകൊണ്ടുവരൽ, കള്ളനോട്ടുകൾ അവസാനിപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക്‌ പണം കിട്ടുന്നത്‌ അവസാനിപ്പിക്കൽ, അഴിമതിയും സമ്പദ്‌ഘടനയിൽനോട്ടുകളുടെ പ്രചാരവും കുറയ്‌ക്കൽ എന്നിവയൊന്നും നേടാനായില്ല. മാത്രമല്ല, നോട്ട്‌ നിരോധിച്ചപ്പോൾ രാജ്യത്ത്‌ പ്രചാരത്തിലുണ്ടായിരുന്നത്‌ 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നെങ്കിൽ ഇപ്പോൾ ഇത്‌ 30.88 ലക്ഷം കോടി രൂപയായി ഉയർന്നു(72 ശതമാനം വർധന)വെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഇത്തരം തീരുമാനമെടുക്കാൻ സർക്കാരിന്‌ അവകാശമുണ്ടെന്ന്‌ മാത്രമാണ്‌ സുപ്രീം കോടതി പറഞ്ഞത്‌. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.