Skip to main content

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________________
സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം.

പിബി അംഗം, സംസ്ഥാന സെക്രട്ടറി, എംഎൽഎ, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവച്ചു. അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്നു. ഏതു ദുർഘട വിഷയവും നർമത്തിന്റെ അകമ്പടിയോടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടം തരണംചെയ്യാൻ തന്റേതായ ശൈലിതന്നെ കണ്ടെത്തി. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വളർച്ചയ്‌ക്കും നേതൃപരമായ പങ്കുവഹിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്ന് സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം വരെ എത്തിയ കോടിയേരിയുടെ ത്യാഗനിർഭരമായ പോരാട്ട ജീവിതം ഏവർക്കും മാതൃകയാണ്. കേരളത്തിലെ പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു കോടിയേരി നടത്തിയത്. ജനകീയ രാഷ്ട്രീയത്തിന്റെ മുഖം കൂടിയായിരുന്നു അദ്ദേഹം.

സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് രാഷ്ട്രീയ സംഘടനാ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്‌ പ്രത്യേക പാടവമുണ്ടായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അതീവ ശ്രദ്ധപുലർത്തി. നിയമസഭയിൽ ജനകീയ പ്രശ്നങ്ങൾ ശ്രദ്ധയോടെ പഠിച്ച് ശക്തമായി അവതരിപ്പിച്ചു. മന്ത്രിയെന്ന നിലയിൽ പൊലീസിലും ടൂറിസം മേഖലയിലും നടത്തിയ ഇടപെടൽ കേരള വികസന മുന്നേറ്റത്തിലെ സുപ്രധാന അധ്യായങ്ങളാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കോടിയേരി അർബുദബാധിതനാകുന്നത്. അസുഖം ബുദ്ധിമുട്ടിക്കുന്ന അവസരത്തിലും കർമമണ്ഡലത്തിൽനിന്ന്‌ പിന്മാറിയില്ല. അനാരോഗ്യം അവഗണിച്ചും സജീവമായി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കേരളത്തിന് തീരാനഷ്ടമാണ്.

രാജ്യത്തെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ഭരണം നടത്തുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതുന്നു. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭ പരമ്പരകൾ രാജ്യത്ത് നടക്കുകയാണ്. ഈ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ വർഗീയ ധ്രുവീകരണത്തിനുള്ള ബോധപൂർവ പ്രവർത്തനവും ബിജെപി നടത്തുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഒരിക്കൽക്കൂടി അധികാരത്തിലെത്താനുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നത്.

ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനുള്ള ജനാധിപത്യപരമായ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുന്നുണ്ട്. ഇത്തരം പോരാട്ടങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും. മുഴുവൻ പാർടി ഘടകങ്ങളും പാർടി പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും കോടിയേരിയുടെ ഉജ്വലമായ സ്മരണ പുതുക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.