Skip to main content

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________________
സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന്‌ സമുചിതമായി ആചരിക്കണം.

പിബി അംഗം, സംസ്ഥാന സെക്രട്ടറി, എംഎൽഎ, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവച്ചു. അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്നു. ഏതു ദുർഘട വിഷയവും നർമത്തിന്റെ അകമ്പടിയോടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടം തരണംചെയ്യാൻ തന്റേതായ ശൈലിതന്നെ കണ്ടെത്തി. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വളർച്ചയ്‌ക്കും നേതൃപരമായ പങ്കുവഹിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്ന് സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം വരെ എത്തിയ കോടിയേരിയുടെ ത്യാഗനിർഭരമായ പോരാട്ട ജീവിതം ഏവർക്കും മാതൃകയാണ്. കേരളത്തിലെ പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു കോടിയേരി നടത്തിയത്. ജനകീയ രാഷ്ട്രീയത്തിന്റെ മുഖം കൂടിയായിരുന്നു അദ്ദേഹം.

സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് രാഷ്ട്രീയ സംഘടനാ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്‌ പ്രത്യേക പാടവമുണ്ടായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അതീവ ശ്രദ്ധപുലർത്തി. നിയമസഭയിൽ ജനകീയ പ്രശ്നങ്ങൾ ശ്രദ്ധയോടെ പഠിച്ച് ശക്തമായി അവതരിപ്പിച്ചു. മന്ത്രിയെന്ന നിലയിൽ പൊലീസിലും ടൂറിസം മേഖലയിലും നടത്തിയ ഇടപെടൽ കേരള വികസന മുന്നേറ്റത്തിലെ സുപ്രധാന അധ്യായങ്ങളാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കോടിയേരി അർബുദബാധിതനാകുന്നത്. അസുഖം ബുദ്ധിമുട്ടിക്കുന്ന അവസരത്തിലും കർമമണ്ഡലത്തിൽനിന്ന്‌ പിന്മാറിയില്ല. അനാരോഗ്യം അവഗണിച്ചും സജീവമായി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കേരളത്തിന് തീരാനഷ്ടമാണ്.

രാജ്യത്തെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ഭരണം നടത്തുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതുന്നു. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭ പരമ്പരകൾ രാജ്യത്ത് നടക്കുകയാണ്. ഈ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ വർഗീയ ധ്രുവീകരണത്തിനുള്ള ബോധപൂർവ പ്രവർത്തനവും ബിജെപി നടത്തുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഒരിക്കൽക്കൂടി അധികാരത്തിലെത്താനുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നത്.

ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനുള്ള ജനാധിപത്യപരമായ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുന്നുണ്ട്. ഇത്തരം പോരാട്ടങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും. മുഴുവൻ പാർടി ഘടകങ്ങളും പാർടി പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും കോടിയേരിയുടെ ഉജ്വലമായ സ്മരണ പുതുക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.