Skip to main content

രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പുവരുത്താനും പണത്തിന്റെ സ്വാധീനത്തിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് തടയാനും വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കണം

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________

ഇലക്ടറൽ ബോണ്ട് സ്‌കീം റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിനന്ദിക്കുന്നു. ഭരണകക്ഷിക്ക് ധനസഹായം നൽകുന്നതിനായി അജ്ഞാതരായ കോർപ്പറേറ്റ് ദാതാക്കൾക്കുവേണ്ടി രൂപകൽപ്പന ചെയ്ത ഈ അശാസ്ത്രീയ പദ്ധതിയെ സുപ്രീംകോടതിയുടെ വിധി പൂർണ്ണമായും റദ്ദാക്കി.

അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് സിപിഐ എം തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഹർജിക്കാർക്കൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതിയെ സിപിഐ എം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. ഇലക്ടറൽ ബോണ്ട് സ്കീമിനെതിരായ ഹർജിയിൽ സിപിഐ എം ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം സുപ്രീംകോടതി ശരിവെച്ചതിൽ സന്തോഷമുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പുവരുത്താനും പണത്തിന്റെ സ്വാധീനത്തിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നത് തടയാനും വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.