Skip to main content

സഖാവ് ചടയൻ ഗോവിന്ദൻ ദിനം സമുചിതമായി ആചരിക്കുക

സെപ്റ്റംബർ 09 സഖാവ് ചടയൻ ഗോവിന്ദൻ ദിനം സമുചിതമായി ആചരിക്കണം. 26 വർഷങ്ങൾക്ക് മുൻപ് 1998ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ. ചടയൻ ഗോവിന്ദൻ അന്തരിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചാണ്‌ അദ്ദേഹം രാഷ്‌ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ 1979 ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായി. എല്ലാവിധ വ്യതിയാനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പോരാടി. പാർടിയെയും വർഗപ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നതിന് ജീവിതത്തിലുടനീളം പരിശ്രമിച്ച സഖാവാണ് ചടയൻ ഗോവിന്ദൻ. പാർലമെന്ററി രംഗത്തും അദ്ദേഹം സജീവമായി ഇടപെട്ടു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിച്ചാണ് ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത്. കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്ന ബിജെപി രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. കർഷകരും തൊഴിലാളികളും ഇടത്തരക്കാരും ജീവനക്കാരുമെല്ലാം ദുരിതത്തിലാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളെ വർഗീയമായി ചേരിതിരിക്കാൻ എല്ലാവിധ ശ്രമവും നടക്കുന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദലുയർത്തുന്ന കേരള സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. ഈ സാഹചര്യത്തിൽ ജനകീയ താൽപ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ചടയൻ ഗോവിന്ദന്റെ ഓർമ കരുത്തു പകരും. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ നടത്തിയും ചടയൻ ദിനം ആചരിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.