Skip to main content

അമേരിക്കന്‍ സാമ്രാജ്വത്യം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്‌

അമേരിക്കന്‍ സാമ്രാജ്വത്യം ലോക വ്യാപകമായി നടത്തുന്ന യുദ്ധം മനുഷ്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്‌. ഇത്‌ അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരണം.

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ ലോക രാഷ്‌ട്രീയ രംഗത്ത്‌ വന്ന അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തി ഏക ലോക ക്രമം സ്ഥാപിക്കുന്നതിനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായാണ്‌ ലോകത്താകമാനം യുദ്ധ പ്രഖ്യപനവുമായി ട്രംപ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇറാഖിലും ലിബിയയിലും ഭരണാധികാരികളെ തന്നെ ഇല്ലാക്കഥകളുണ്ടാക്കി കൊലപ്പെടുത്തുന്ന നിലയുണ്ടായി. വെനസ്വേലയില്‍ ഭരണാധികാരിയെ തന്നെ തട്ടിക്കൊണ്ടുപോകുന്ന നിലയും സ്വീകരിച്ചു. ഇപ്പോള്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെയും കൊലപ്പെടുത്തിയിരിക്കുകയാണ്‌. ഇസ്രേയലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ അമേരിക്കയ്‌ക്ക്‌ വഴങ്ങാത്ത വരെയെല്ലാം തകര്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഇറാനെതിരെയും യുദ്ധം തുടങ്ങിയിരിക്കുന്നത്‌.

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌. ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌ അമേരിക്കയുടെ ഈ നയം തന്നെയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ യുദ്ധാന്തരീക്ഷം ഏറെ ആശങ്ക ഉളവാക്കുന്നതാണ്‌. മലയാളികള്‍ ഏറെ താമസിക്കുന്നതും നമ്മുടെ സമ്പദ്‌ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന സംഭവമായി ഇത്‌ മാറുകയാണ്‌. നൂറ്റാണ്ടുകളായി കേരളവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ്‌ മേഖലയില്‍ ഉണ്ടാകുന്ന ഈ യുദ്ധാന്തരീക്ഷം കേരളത്തിലെ ഓരോ കുടുംബത്തിലും ഏറെ ആശങ്ക ഉളവാക്കുന്നതാണ്‌.

ലോകത്തെയാകെ യുദ്ധത്തിലേക്ക്‌ നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ ഈ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.