Skip to main content

മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനമാണ്‌ എ കെ ആന്റണിയുടെ വാക്കുകൾ. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദികൾക്ക്‌ ഒരു വിശ്വാസവുമില്ല. അവർ വിശ്വാസത്തെ വർഗീയതയ്‌ക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നവരാണ്‌.

കോൺഗ്രസ്‌ നേരത്തേതന്നെ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനമാണ്‌ എ കെ ആന്റണിയുടെ വാക്കുകൾ. ബിജെപിയുടെ സെക്കൻഡ്‌ ടീം എന്ന രീതിയിലാണ്‌ കോൺഗ്രസ്‌ പലപ്പോഴും നിലപാട്‌ സ്വീകരിക്കുന്നത്‌. അതിന്റെ പരസ്യപ്രഖ്യാപനം നടത്തിയെന്നേയുള്ളൂ.

മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല എ കെ ആന്റണി ചെയ്‌തത്‌. അത്‌ സ്വീകരിക്കണമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കോൺഗ്രസിന്റെ ആ നിലപാടിനെ ഞങ്ങൾ പണ്ടേ വിമർശിക്കുന്നതാണ്‌. ഇപ്പോഴും വിമർശിക്കുകയാണ്‌.

മൃദു ഹിന്ദുത്വനിലപാടുകൊണ്ട്‌ ബിജെപിയെ പ്രതിരോധിക്കാനാകില്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വനിലപാട്‌ ബിജെപിയിലേക്ക്‌ ആളെ സംഘടിപ്പിച്ചുകൊടുക്കുന്ന പാലമായാണ്‌ പ്രവർത്തിക്കുന്നത്‌. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ്‌.

വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദികൾക്ക്‌ ഒരു വിശ്വാസവുമില്ല. അവർ വിശ്വാസത്തെ വർഗീയതയ്‌ക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നവരാണ്‌. വിശ്വാസികളോട്‌ ഞങ്ങൾക്ക്‌ നല്ല നിലപാടാണുള്ളത്‌. ഏത്‌ വിശ്വാസിയായാലും അവരുടെ വിശ്വാസമനുസരിച്ച്‌ പ്രവർത്തിക്കാൻ അവകാശമുണ്ട്‌. അവരെ വർഗീയവാദികളായി ചിത്രീകരിക്കാനും പാടില്ല.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു

സ. പിണറായി വിജയൻ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

സ. ടി എം തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

സ. ഇ പി ജയരാജൻ

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല

സ. പിണറായി വിജയൻ

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല.