Skip to main content

സി ആർ ഓമനക്കുട്ടൻ പേനയെ സമരായുധമാക്കിയ മുൻനിര പോരാളി

രാഷ്ട്രീയ സാമൂഹ്യ രചനകളുടെ തെളിമയും ദൃഢതയുമുള്ള തൂലികയാണ് സി ആർ ഓമനക്കുട്ടന്റെ വിയോഗത്തോടെ മലയാളത്തിന് നഷ്ടപ്പെടുന്നത്. അധ്യാപകനെന്ന നിലയിൽ പേരെടുത്ത അദ്ദേഹത്തിന്റെ ധൈഷണിക ജീവിതം നിരന്തരം രാഷ്ട്രീയം സംസാരിക്കുന്നതായിരുന്നു. ദേശാഭിമാനിയുമായി അടുത്ത് പ്രവർത്തിച്ച സി ആറിന്റെ പുതിയ രചന പുറത്തിറങ്ങിയത് ഈയിടെയാണ്.

ഇടതുപക്ഷ സാംസ്‌കാരിക നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം

അടിയന്തരാവസ്ഥയെ തുടര്‍ന്ന് ദേശാഭിമാനിയിലെഴുതിയ പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. പേനയെ സമരായുധമാക്കിയ മറ്റൊരു മുൻനിര പോരാളി കൂടി സി ആർ ഓമനക്കുട്ടന്റെ വിയോഗത്തോടെ നമുക്ക് നഷ്ടപ്പെടുകയാണ്. അന്ത്യാഭിവാദ്യങ്ങൾ നേരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.

സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്

സ. പിണറായി വിജയൻ

അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്.

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.