Skip to main content

മുഴുവൻ പാർടി പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന്‌ സിപിഐ എം നേതൃത്വം നൽകും

ശുചിത്വ കേരളമെന്ന ലക്ഷ്യത്തോടെ പാർടിയുടെ മുഴുവൻ പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന്‌ സിപിഐ എം നേതൃത്വം നൽകും. ലക്ഷക്കണക്കിന്‌ ജനങ്ങളെ അണിനിരത്തിയുള്ള സന്നദ്ധപ്രവർത്തനത്തിലൂടെ മാലിന്യ പ്രശ്നത്തിന്‌ പരിഹാരമുണ്ടാക്കാനാണ്‌ ശ്രമം. മലിനീകരണം ഒഴിവാക്കാനുള്ള തുടർപ്രവർത്തനത്തിനും പാർടി പ്രവർത്തകർ സന്നദ്ധമായിരിക്കും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിനായി സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്‌. അതുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്നും, കണ്ടിരിക്കേണ്ട ലോകത്തെ 52 സ്ഥലങ്ങളിലൊന്ന്‌ എന്ന ഖ്യാതിയും നേടിയ കേരളത്തിലെ തെരുവുകൾ മാലിന്യംതള്ളുന്ന കേന്ദ്രങ്ങളാകുന്നത്‌ തടയാൻ ഫലപ്രദമായ ഇടപെടൽ വേണം. എല്ലാവരുടേയും സഹകരണത്തോടെയേ പ്രശ്നത്തിന്‌ പരിഹാരം കാണാനാകൂ. ആമയിഴഞ്ചാൻ തോടിലെ ദാരുണ സംഭവത്തെ തുടർന്ന്‌ മാധ്യമങ്ങൾ അടക്കം ഈ സാമൂഹ്യ ഉത്തരവാദിത്തം എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌.

സാധാരണക്കാരുടെയും മധ്യവർഗത്തിന്റെയും പ്രശ്നങ്ങൾക്ക്‌ പരിഹാരമെന്നോണം ക്ഷേമപെൻഷനുകളും ക്ഷാമബത്തയും മറ്റും സംബന്ധിച്ച തീരുമാനം നിയമസഭയിൽതന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വ്യക്തതയോടെയാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. വികസനമേഖലയ്ക്കടക്കം കൂടുതൽ പണം നീക്കിവച്ച്‌ മികച്ച സാമ്പത്തിക മാനേജ്‌മെന്റാണെന്നും തെളിയിച്ചു. പകർച്ചവ്യാധി, മാലിന്യ പ്രശ്നം തുടങ്ങി എല്ലാത്തിനോടും നിഷേധാത്മകനിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കുന്നത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.