Skip to main content

ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്ന സഖാവ് ശങ്കരയ്യയുടെ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന സഖാവ് എൻ ശങ്കരയ്യ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് ഒരു വർഷം തികയുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരുപിടിപ്പിച്ച മുൻനിര നേതാക്കളിൽ ഒരാളാണ്‌ ശങ്കരയ്യ. ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ്‌ സഖാവ്‌ നേതൃനിരയിലേക്ക്‌ ഉയർന്നത്‌. 1964 ഏപ്രിലിൽ അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു. സിപിഐ എം രൂപീകരിക്കുന്നതിൽ, അതിനെ ശക്തിപ്പെടുത്തുന്നത്തിൽ നേതൃപരവും നിർണ്ണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്.

1922 ജൂലൈ 15നാണ്‌ ശങ്കരയ്യ ജനിച്ചത്‌. ചെറുപ്പംമുതൽതന്നെ സാധാരണ ജനതയുടെ പ്രശ്‌നങ്ങളിൽ സഖാവിന്റെ ശ്രദ്ധ പതിഞ്ഞു. മധുരയിലെ പ്രശസ്‌തമായ അമേരിക്കൻ കോളേജിൽ ഇന്റർമീഡിയറ്റിന്‌ പഠിക്കുമ്പോൾത്തന്നെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും ആകൃഷ്‌ടനായി. മധുരയിൽ വിദ്യാർഥിയായിരിക്കുന്ന കാലത്ത്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. മദ്രാസ് സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുകയും ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്‌തു. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർടിയിലൂടെ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 1940ൽ തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി യൂണിറ്റ്‌ രൂപീകരിച്ചപ്പോൾ ശങ്കരയ്യ പാർടി അംഗമായി. തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന നൽകിയ അദ്ദേഹം 1995 മുതൽ 2002 വരെ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.

കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും നയങ്ങളും ജനങ്ങൾക്കിടയിൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ കഴിയുന്ന ഉജ്ജ്വല വാഗ്മിയായിരുന്നു സ. ശങ്കരയ്യ. പാർടിയോട് അർപ്പണബോധവും പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയിരുന്ന അദ്ദേഹം അടിയുറച്ച മാർക്സിസ്റ്റായിരുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്ന സഖാവ് ശങ്കരയ്യയുടെ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.