Skip to main content

വയനാട് ദുരന്തം; കേന്ദ്ര അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരണം

വയനാട് ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ അവ​ഗണിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. മുണ്ടക്കൈ- ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്. നേരത്തെ പ്രളയ സമയത്ത് വിവിധ രാജ്യങ്ങൾ സഹായമറിയിച്ചപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണ്. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തോടൊപ്പം കേന്ദ്ര സർക്കാർ നിൽക്കുന്നില്ല. കേന്ദ്രത്തിന് വിപരീത നിലപാടാണുള്ളത്. ഇത് ​ഗൗരവതരമാണ്.

പ്രളയ കാലത്ത് സാലറി ചലഞ്ചിനെ എതിർത്ത കോൺ​ഗ്രസ് ഈ കാര്യത്തിലും വിപരീത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന നിലയാണ്. കള്ളപ്പണം പിരിച്ചെടുത്ത് ജനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ബിജെപി അധികാരത്തിൽ വരുന്നത്.എന്നാൽ ഇപ്പോൾ അവർതന്നെ കള്ളപ്പണത്തിൽ കുളിച്ച് നിൽക്കുകയാണ് . കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ഏജൻസികൾക്ക് ഒരു നിലപാടുമെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫും തയാറാകുന്നില്ല. കള്ളപ്പണക്കേസിൽ എൽഡിഎഫിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്.

പാലക്കാടും വടകരയും തൃശൂരും ചേർന്നുള്ള ഒരു ഡീൽ നടന്നിട്ടുണ്ടെന്നുള്ള വ്യക്തമായ തെളിവുകൾ പുറത്തുവന്നു. ഷാഫി പറമ്പിലിന് 4 കോടി രൂപ നൽകിയെന്ന് കെ സുരേന്ദ്രൻ വെളിപ്പെടുത്തിയത് ഇവർ തമ്മിലുള്ള കൂട്ടകെട്ടിന്റെ തെളിവാണ്. പണം മാത്രമല്ല വോട്ടും നൽകാമെന്ന ഡീലാണുള്ളത്. കള്ളപ്പണ ഇടപാടിൽ ബിജെപിയെക്കാളുെം കൊൺ​ഗ്രസ് ഒട്ടും പിന്നിലല്ലെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞതാണ്. പ്രമുഖരായ നിരവധിയാളുകൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺ​ഗ്രസ് പാർടി വിട്ടു. കോൺ​ഗ്രസിന് ബിജെപിയുമായി പരസ്യമായ സഖ്യമുണ്ടായിരുന്നതായി കോൺ​ഗ്രസിൽ നിന്ന രാജി വെച്ച ഒപി കൃഷ്ണകുമാരി വെളിപ്പെടുത്തിയിരുന്നു.

പാലക്കാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുക. എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കും. മുനമ്പം പ്രശ്നത്തിലൂടെ കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനും അതിന്റെ ഭാ​ഗമായി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. പ്രകോപനപരമായ നിലപാടുകൾ കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകർക്കും. ഇക്കാര്യത്തിൽ പരസ്പരം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയെന്നതാണ് സംസ്ഥാന സർക്കാരിന്റ നിലപാട്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.