Skip to main content

വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരമുള്ള റേഷനും ഒരുമിച്ച് തുടരണം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ഒരുമിച്ച് തുടരണം. രണ്ടും നിലനിർത്തണം 
2013-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇന്ത്യയിലെ 2/3 ഭാഗത്തോളം ജനങ്ങൾക്ക് "സൗജന്യ" റേഷൻ എന്ന പ്രഖ്യാപനം വഴി  രാജ്യത്തെ വേട്ടയാടുന്ന പട്ടിണിയുടെ ഭൂതത്തെ മറികടക്കാൻ മറ്റുവഴികൾ ഇല്ലെന്ന് കേന്ദ്രസർക്കാർ തുറന്നു സമ്മതിക്കുകയാണ്. പിന്നെന്തിനാണ് ഇന്ത്യയുടെ സ്ഥിതിയെ ‘വളരെ ഗുരുതരം’ എന്ന് വിശേഷിപ്പിക്കുന്ന ആഗോള പട്ടിണി സൂചികയെ കേന്ദ്രസർക്കാർ ശക്തമായി നിഷേധിക്കുന്നത്?
നിലവിൽ 81.35 കോടി ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 3 രൂപയ്ക്ക് 5 കിലോ അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭിക്കുന്നുണ്ട്.  തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം ജനങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് 2023 ജനുവരി 1 മുതൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന കേന്ദ്രസർക്കാർ നിർത്തലാക്കുകയാണ്. ഇന്ത്യയുടെ 2/3 ഭാഗത്തിന് ഈ രണ്ട് പദ്ധതികളും ഒരുമിച്ച് തുടരേണ്ടതുണ്ട്.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിന് പകരം ഓപ്പൺ മാർക്കറ്റിൽ നിന്ന് 5 കിലോ അധികമായി വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്. ഇത് അവരുടെ പോഷക ആവശ്യകതയെ ഗുരുതരമായി ബാധിക്കും.  അരിക്ക് കിലോവിന് 40 രൂപയ്ക്ക് മേലെയും ആട്ടയ്ക്ക്  കിലോവിന് 30 രൂപയ്ക്ക് മേലെയും വില വരും.
വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. അപ്പോൾ
എന്തുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷനും രണ്ടും നിലനിർത്തിക്കൂടാ?

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.