Skip to main content

വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരമുള്ള റേഷനും ഒരുമിച്ച് തുടരണം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ഒരുമിച്ച് തുടരണം. രണ്ടും നിലനിർത്തണം 
2013-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇന്ത്യയിലെ 2/3 ഭാഗത്തോളം ജനങ്ങൾക്ക് "സൗജന്യ" റേഷൻ എന്ന പ്രഖ്യാപനം വഴി  രാജ്യത്തെ വേട്ടയാടുന്ന പട്ടിണിയുടെ ഭൂതത്തെ മറികടക്കാൻ മറ്റുവഴികൾ ഇല്ലെന്ന് കേന്ദ്രസർക്കാർ തുറന്നു സമ്മതിക്കുകയാണ്. പിന്നെന്തിനാണ് ഇന്ത്യയുടെ സ്ഥിതിയെ ‘വളരെ ഗുരുതരം’ എന്ന് വിശേഷിപ്പിക്കുന്ന ആഗോള പട്ടിണി സൂചികയെ കേന്ദ്രസർക്കാർ ശക്തമായി നിഷേധിക്കുന്നത്?
നിലവിൽ 81.35 കോടി ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 3 രൂപയ്ക്ക് 5 കിലോ അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭിക്കുന്നുണ്ട്.  തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം ജനങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് 2023 ജനുവരി 1 മുതൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന കേന്ദ്രസർക്കാർ നിർത്തലാക്കുകയാണ്. ഇന്ത്യയുടെ 2/3 ഭാഗത്തിന് ഈ രണ്ട് പദ്ധതികളും ഒരുമിച്ച് തുടരേണ്ടതുണ്ട്.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിന് പകരം ഓപ്പൺ മാർക്കറ്റിൽ നിന്ന് 5 കിലോ അധികമായി വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്. ഇത് അവരുടെ പോഷക ആവശ്യകതയെ ഗുരുതരമായി ബാധിക്കും.  അരിക്ക് കിലോവിന് 40 രൂപയ്ക്ക് മേലെയും ആട്ടയ്ക്ക്  കിലോവിന് 30 രൂപയ്ക്ക് മേലെയും വില വരും.
വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. അപ്പോൾ
എന്തുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷനും രണ്ടും നിലനിർത്തിക്കൂടാ?

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.