Skip to main content

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു. ബംഗാളി സംസാരിക്കുന്ന എണ്ണമറ്റ ആളുകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന സംശയത്തിൽ അറസ്‌റ്റുചെയ്യുന്ന ഡൽഹി പൊലീസിനുള്ളിലെ ആശങ്കജനകമായ മനോഭാവമാണ്‌ ഇതിൽനിന്ന്‌ പ്രകടമാകുന്നത്‌. ബംഗാളി ഭാഷയെക്കുറിച്ചുള്ള അവരുടെ അജ്ഞതയ്‌ക്ക്‌ തെളിവുമാണിത്‌.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾപ്രകാരം ഇന്ത്യയുടെ ദേശീയ ഭാഷകളിൽ ഒന്നാണ്‌ ബംഗാളി. ഇതിനെ വിദേശഭാഷയായി കരുതുന്ന, ആഭ്യന്തരമന്ത്രാലയം നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ ഭരണഘടനാലംഘനമാണ്‌ നടത്തുന്നത്‌. ബംഗാളി ഭാഷ സംസാരിക്കുന്നവരെ അവജ്ഞയോടെ കാണുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായുടെ സമീപനത്തിന്റെ ഭാഗവുമാണിത്‌. അയൽരാജ്യവുമായി ഭാഷ പങ്കിടുന്ന ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കാനുള്ള ബിജെപി സർക്കാരിന്റെ ഹീനമായ പദ്ധതിയാണ്‌ ഇതിൽനിന്ന്‌ വെളിപ്പെടുന്നത്‌. ദരിദ്ര കുടിയേറ്റ തൊഴിലാളികളായ ബംഗാളികളെ പല സംസ്ഥാനങ്ങളിലും പൊലീസ്‌ വേട്ടയാടുന്നു. പലരെയും തടവിൽ വയ്‌ക്കുകയും നടപടിക്രമങ്ങൾ പാലിക്കാതെ പുറത്താക്കുകയും ചെയ്യുന്നു.

ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം. ബംഗാളിയെ വിദേശഭാഷയായി കണ്ടതിന്‌ ആഭ്യന്തരമന്ത്രാലയം മാപ്പ്‌ പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.