Skip to main content

പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്

ഇന്നത്തെ ധനപ്രതിസന്ധിക്കു മനോരമ കണ്ടെത്തിയിരിക്കുന്ന വിശദീകരണം ഇതാണ് – “..കിഫ്ബി എടുത്ത കടം കൂടി കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ഈ വർഷത്തേക്കും ഇനിയുള്ള വർഷങ്ങളിലേക്കുമുള്ള കേരളത്തിന്റെ കടമെടുപ്പു തുകയിൽ ഗണ്യമായ കുറവു വന്നു. അടുത്ത 4 വർഷത്തേക്കുള്ള കടമെടുപ്പിൽ 24,000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുക.”

പ്രസക്തമായ ചോദ്യം ഇതാണ് – കേന്ദ്രത്തിന്റെ ഈ നീക്കം ന്യായമാണോ? അതിനെ കേരളീയർ ചെറുക്കേണ്ടതുണ്ടോ? ഞങ്ങൾ ഇതിൽ പക്ഷംപിടിക്കാനില്ലെന്നാണു മനോരമയുടെ നാട്യം.

•രാഷ്ട്രത്തിന്റെ ധനകാര്യ ചരിത്രത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കരുതി സാധാരണഗതിയിലുള്ള കമ്പോള വായ്പ വെട്ടിച്ചുരുക്കിയ ഒരു സംഭവം ചൂണ്ടിക്കാണിക്കാനാകുമോ?

•കിഫ്‌ബി ചെയ്തതുപോലെ ദേശീയപാതാ അതോറിട്ടി തുടങ്ങിയവയെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ കടമെടുത്തതു മൂന്നുലക്ഷത്തിൽപരം കോടി രൂപയാണ്. പക്ഷേ, ഇതു കേന്ദ്രസർക്കാരിന്റെ വായ്പയായി ആരെങ്കിലും കണക്കിൽപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട് കേരളത്തോട് ഇരട്ടതാപ്പ്?

•കേരളത്തിന് ഇതിനുമുമ്പ് എത്രയോ നിർമ്മാണ പ്രവൃത്തികൾ ആന്വിറ്റി പ്രൊജക്ടുകളായി ഏറ്റെടുത്തിരിക്കുന്നു. എന്നുവച്ചാൽ ടെണ്ടർ വിളിക്കുമ്പോൾതന്നെ 10-20 വർഷത്തെ വാർഷിക ഗഡുക്കളായേ പണം തന്നുതീർക്കൂവെന്നു വ്യക്തമാക്കും. ഏതെങ്കിലും ആന്വിറ്റി പ്രൊജക്ട് സർക്കാരിന്റെ വായ്പയായി ഇതുവരെ കണക്കാക്കിയിട്ടുണ്ടോ?

•കിഫ്ബിയും വിപുലമായ ഒരു ആന്വിറ്റി പദ്ധതിയാണ്. ഇതിലേക്ക് വരും വർഷങ്ങളിൽ മോട്ടോർ വാഹന നികുതിയുടെ പകുതി ആന്വിറ്റിയായി നൽകുന്നു. കിഫ്ബി ആ തുകകൊണ്ടു തിരിച്ചടയ്ക്കാവുന്ന അത്രയും പ്രൊജക്ടുകളേ ഏറ്റെടുക്കൂ. ആന്വിറ്റി പ്രൊജക്ടുകൾ കമ്പോള വായ്പാ പരിധിയ്ക്കു പുറത്താണെങ്കിൽ പിന്നെ എന്തിന് കിഫ്ബിയെ ഉൾപ്പെടുത്തണം?

കിഫ്ബിയെക്കുറിച്ച് ആദ്യം പ്രഖ്യാപിക്കുന്നത് 2011-ലെ ബജറ്റിലാണ്. അന്നത്തെ ഭരണത്തിനു തുടർച്ച ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മുഖച്ഛായ മാറിയേനേ. അന്നു മുന്നോട്ടുവച്ച പരിപാടിയെ പരിഹസിച്ച് ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം പാഴാക്കി. വീണ്ടും എൽഡിഎഫ് ഭരണം വേണ്ടിവന്നു കിഫ്ബി പരിപാടി പുനരാവിഷ്കരിക്കാൻ. മനോരമ പറയുന്നതുപോലെ ലക്കുംലഗാനുമില്ലാത്ത വായ്പയെടുപ്പല്ല ഇത്. കൃത്യമായ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിലാണ്. ആ നിയമം യുഡിഎഫുകൂടി അംഗീകരിച്ചതാണ്.

ആ നിയമ പ്രകാരം കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാൻ പാടില്ല. പൂർണ്ണമായും മൂലധന നിർമ്മാണ പ്രവൃത്തികൾക്കു വേണ്ടിയിട്ടാണ് ഈ പണം. ഇങ്ങനെ വായ്പെയുടുത്ത് പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തെ എങ്ങനെ കടക്കെണിയിലാക്കും? യഥാർത്ഥം പറഞ്ഞാൽ പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കേരളം നടപ്പാക്കുന്നത്. ഇതു തകർക്കാനാണ് കേന്ദ്രം നീക്കം. അതിനു താളം കൊട്ടുകയാണ് മനോരമ പോലുള്ള മാധ്യമങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.