Skip to main content

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്ഷേമ പെൻഷനുകളും വയോജനപെൻഷനുകളും മറ്റും മാസംതോറും കിട്ടുന്നില്ലായെന്നുള്ളത് ഒരു പരാതിയായി മാറിയിട്ടുണ്ട്. പെൻഷനുകൾ കുടിശികയായെന്നു മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. കോവിഡുകാലം വരെ ക്ഷേമ പെൻഷനുകൾ വർഷത്തിൽ ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി മൂന്നോ-നാലോ മാസം കൂടുമ്പോഴാണ് നൽകിക്കൊണ്ടിരുന്നത്. കോവിഡുകാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ മാസവും നൽകാൻ തീരുമാനിച്ചു. എന്നാൽ സർക്കാരിന്റെ കൈയിൽ എല്ലാ മാസവും 800-ൽപ്പരം കോടി രൂപ പെൻഷൻ നൽകുന്നതിന് ഉണ്ടാവണമെന്നില്ല. ഇതിനൊരു പ്രതിവിധിയായിട്ടാണ് പെൻഷൻ ഫണ്ട് കമ്പനിക്കു രൂപം നൽകിയത്.

എന്തെങ്കിലും കാരണവശാൽ ഖജനാവിൽ പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പ്പ എടുത്ത് പെൻഷൻ നൽകുന്നതിനാണ് ഈ കമ്പനി. ഏതാണ്ട് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ധനസ്ഥിതി അനുസരിച്ച് ട്രഷറിയിൽ നിന്നും പണം കമ്പനിക്കു നൽകും. അപ്പോൾ അവർക്കു താൽക്കാലികമായി എടുത്ത ബാങ്ക് വായ്പകൾ തിരിച്ചു നൽകാൻ കഴിയും. ആവശ്യമെങ്കിൽ പിന്നീടും വായ്പയെടുക്കും. കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത് എന്താണ്?

പെൻഷൻ ഫണ്ട് കമ്പനിയെടുത്ത വായ്പകളെല്ലാം കേരള സർക്കാരിന്റെ ഓഫ് ബജറ്റ് വായ്പയായി കരുതി അത് നമ്മുടെ വാർഷിക വായ്പയിൽ നിന്ന് കുറവ് ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പെൻഷൻ ഫണ്ട് കമ്പനി 7000 കോടി രൂപ പലതവണയായി വായ്പ എടുത്തിട്ടുണ്ട്. അതിൽ 6000 കോടിയും തിരിച്ചടച്ചു. അസൽ വായ്പ 1000 കോടിയാണ്. പക്ഷേ കേന്ദ്രം പറയുന്നത് 7000 കോടിയും നമ്മുടെ വാർഷിക വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ്. ആകെ അവർ നൽകാൻ തയ്യാറുള്ള ഇളവ് ഒറ്റയടിക്ക് കിഫ്ബിയുടെയും പെൻഷൻ ഫണ്ട് കമ്പനിയുടെയും വായ്പ വെട്ടിക്കുറയ്ക്കാതെ അടുത്ത നാല് വർഷം ഗഡുക്കളായി കുറയ്ക്കുകയുള്ളൂവെന്നു പറഞ്ഞതാണ്. പുതിയ വായ്പയെടുത്താൽ അതും വെട്ടിക്കുറയ്ക്കും.

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകി കുടിശികയാകുമ്പോൾ അവ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ പാവങ്ങൾക്കു വീഴ്ചയില്ലാതെ മാസംതോറും പെൻഷൻ നൽകാനുള്ള പദ്ധതിപോലും അട്ടിമറിച്ചിരിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ