Skip to main content

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്ഷേമ പെൻഷനുകളും വയോജനപെൻഷനുകളും മറ്റും മാസംതോറും കിട്ടുന്നില്ലായെന്നുള്ളത് ഒരു പരാതിയായി മാറിയിട്ടുണ്ട്. പെൻഷനുകൾ കുടിശികയായെന്നു മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. കോവിഡുകാലം വരെ ക്ഷേമ പെൻഷനുകൾ വർഷത്തിൽ ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി മൂന്നോ-നാലോ മാസം കൂടുമ്പോഴാണ് നൽകിക്കൊണ്ടിരുന്നത്. കോവിഡുകാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ മാസവും നൽകാൻ തീരുമാനിച്ചു. എന്നാൽ സർക്കാരിന്റെ കൈയിൽ എല്ലാ മാസവും 800-ൽപ്പരം കോടി രൂപ പെൻഷൻ നൽകുന്നതിന് ഉണ്ടാവണമെന്നില്ല. ഇതിനൊരു പ്രതിവിധിയായിട്ടാണ് പെൻഷൻ ഫണ്ട് കമ്പനിക്കു രൂപം നൽകിയത്.

എന്തെങ്കിലും കാരണവശാൽ ഖജനാവിൽ പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പ്പ എടുത്ത് പെൻഷൻ നൽകുന്നതിനാണ് ഈ കമ്പനി. ഏതാണ്ട് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ധനസ്ഥിതി അനുസരിച്ച് ട്രഷറിയിൽ നിന്നും പണം കമ്പനിക്കു നൽകും. അപ്പോൾ അവർക്കു താൽക്കാലികമായി എടുത്ത ബാങ്ക് വായ്പകൾ തിരിച്ചു നൽകാൻ കഴിയും. ആവശ്യമെങ്കിൽ പിന്നീടും വായ്പയെടുക്കും. കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത് എന്താണ്?

പെൻഷൻ ഫണ്ട് കമ്പനിയെടുത്ത വായ്പകളെല്ലാം കേരള സർക്കാരിന്റെ ഓഫ് ബജറ്റ് വായ്പയായി കരുതി അത് നമ്മുടെ വാർഷിക വായ്പയിൽ നിന്ന് കുറവ് ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പെൻഷൻ ഫണ്ട് കമ്പനി 7000 കോടി രൂപ പലതവണയായി വായ്പ എടുത്തിട്ടുണ്ട്. അതിൽ 6000 കോടിയും തിരിച്ചടച്ചു. അസൽ വായ്പ 1000 കോടിയാണ്. പക്ഷേ കേന്ദ്രം പറയുന്നത് 7000 കോടിയും നമ്മുടെ വാർഷിക വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ്. ആകെ അവർ നൽകാൻ തയ്യാറുള്ള ഇളവ് ഒറ്റയടിക്ക് കിഫ്ബിയുടെയും പെൻഷൻ ഫണ്ട് കമ്പനിയുടെയും വായ്പ വെട്ടിക്കുറയ്ക്കാതെ അടുത്ത നാല് വർഷം ഗഡുക്കളായി കുറയ്ക്കുകയുള്ളൂവെന്നു പറഞ്ഞതാണ്. പുതിയ വായ്പയെടുത്താൽ അതും വെട്ടിക്കുറയ്ക്കും.

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകി കുടിശികയാകുമ്പോൾ അവ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ പാവങ്ങൾക്കു വീഴ്ചയില്ലാതെ മാസംതോറും പെൻഷൻ നൽകാനുള്ള പദ്ധതിപോലും അട്ടിമറിച്ചിരിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.