Skip to main content

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്ഷേമ പെൻഷനുകളും വയോജനപെൻഷനുകളും മറ്റും മാസംതോറും കിട്ടുന്നില്ലായെന്നുള്ളത് ഒരു പരാതിയായി മാറിയിട്ടുണ്ട്. പെൻഷനുകൾ കുടിശികയായെന്നു മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. കോവിഡുകാലം വരെ ക്ഷേമ പെൻഷനുകൾ വർഷത്തിൽ ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി മൂന്നോ-നാലോ മാസം കൂടുമ്പോഴാണ് നൽകിക്കൊണ്ടിരുന്നത്. കോവിഡുകാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ മാസവും നൽകാൻ തീരുമാനിച്ചു. എന്നാൽ സർക്കാരിന്റെ കൈയിൽ എല്ലാ മാസവും 800-ൽപ്പരം കോടി രൂപ പെൻഷൻ നൽകുന്നതിന് ഉണ്ടാവണമെന്നില്ല. ഇതിനൊരു പ്രതിവിധിയായിട്ടാണ് പെൻഷൻ ഫണ്ട് കമ്പനിക്കു രൂപം നൽകിയത്.

എന്തെങ്കിലും കാരണവശാൽ ഖജനാവിൽ പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പ്പ എടുത്ത് പെൻഷൻ നൽകുന്നതിനാണ് ഈ കമ്പനി. ഏതാണ്ട് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ധനസ്ഥിതി അനുസരിച്ച് ട്രഷറിയിൽ നിന്നും പണം കമ്പനിക്കു നൽകും. അപ്പോൾ അവർക്കു താൽക്കാലികമായി എടുത്ത ബാങ്ക് വായ്പകൾ തിരിച്ചു നൽകാൻ കഴിയും. ആവശ്യമെങ്കിൽ പിന്നീടും വായ്പയെടുക്കും. കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത് എന്താണ്?

പെൻഷൻ ഫണ്ട് കമ്പനിയെടുത്ത വായ്പകളെല്ലാം കേരള സർക്കാരിന്റെ ഓഫ് ബജറ്റ് വായ്പയായി കരുതി അത് നമ്മുടെ വാർഷിക വായ്പയിൽ നിന്ന് കുറവ് ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പെൻഷൻ ഫണ്ട് കമ്പനി 7000 കോടി രൂപ പലതവണയായി വായ്പ എടുത്തിട്ടുണ്ട്. അതിൽ 6000 കോടിയും തിരിച്ചടച്ചു. അസൽ വായ്പ 1000 കോടിയാണ്. പക്ഷേ കേന്ദ്രം പറയുന്നത് 7000 കോടിയും നമ്മുടെ വാർഷിക വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ്. ആകെ അവർ നൽകാൻ തയ്യാറുള്ള ഇളവ് ഒറ്റയടിക്ക് കിഫ്ബിയുടെയും പെൻഷൻ ഫണ്ട് കമ്പനിയുടെയും വായ്പ വെട്ടിക്കുറയ്ക്കാതെ അടുത്ത നാല് വർഷം ഗഡുക്കളായി കുറയ്ക്കുകയുള്ളൂവെന്നു പറഞ്ഞതാണ്. പുതിയ വായ്പയെടുത്താൽ അതും വെട്ടിക്കുറയ്ക്കും.

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകി കുടിശികയാകുമ്പോൾ അവ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ പാവങ്ങൾക്കു വീഴ്ചയില്ലാതെ മാസംതോറും പെൻഷൻ നൽകാനുള്ള പദ്ധതിപോലും അട്ടിമറിച്ചിരിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.