Skip to main content

ഉയരുന്ന തൊഴിലില്ലായ്മയും കുറയുന്ന തൊഴിൽ പങ്കാളിത്തവും

നമ്മുടെ രാജ്യത്തെ കഴിഞ്ഞ പതിനാറുമാസക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയായിരുന്നു 2022 ഡിസംബറിലേതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ കാണിക്കുന്നു. 8.3% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്.

നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കൽ, കോവിഡ് മുതലായവയുടെ ആഘാതം രാജ്യത്തിന്റെ സമ്പദ്‌രംഗത്തിൽ ഉണ്ടായതിന്റെ ഫലമായിട്ടാണ് തൊഴിലില്ലായ്മ ഇത്രയ്ക്ക് രൂക്ഷമായത്. സാമ്പത്തികരംഗത്തിൻ്റെ ശോഷണം മൂലം തൊഴിലില്ലായ്മ വര്ധിക്കുന്നതിനൊപ്പം തന്നെ തൊഴിൽപങ്കാളിത്തവും കുത്തനെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു എന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകളിൽ കാണാം. തൊഴിലെടുക്കാൻ കഴിയുന്ന പ്രായക്കാരായ വ്യക്തികളുടെ തൊഴിൽകമ്പോളത്തിലെ പങ്കാളിത്തതയെയാണ് തൊഴിൽപങ്കാളിത്തം എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. 15-65 പ്രായത്തിലുള്ള ജനവിഭാഗങ്ങളിലെ തൊഴിലെടുക്കുന്നവരുടെയും തൊഴിൽ അന്വേഷിക്കുന്നവരുടെയും നിരക്കനുസരിച്ചാണ് തൊഴിൽപങ്കാളിത്തത്തിന്റെ അളവ് കണ്ടെത്തുന്നത്. തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ നല്ലൊരു പങ്ക് ജനങ്ങൾ തൊഴിൽ തേടുന്നതിൽ നിന്ന് പിൻവാങ്ങുകയുണ്ടായി എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 2016 ജനുവരിയിൽ 47.7% ആയിരുന്നു തൊഴിൽപങ്കാളിത്ത നിരക്കെങ്കിൽ ജുലൈ 2022ൽ അത് 38.94%ത്തിലേക്ക് അത് കൂപ്പുകുത്തി. ഡിസംബർ 2022ൽ നേരിയ മുന്നേറ്റമുണ്ടായി തൊഴിൽ പങ്കാളിത്തനിരക്ക് 40.5%ൽ എത്തിയിട്ടുണ്ടെങ്കിലും നഗരമേഖലയിൽ വലിയ തൊഴിലില്ലായ്മ തുടരുന്നുവെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ കാണിക്കുന്നത്.

നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പിലാക്കിയതിൻ്റെ ഫലമായി കഴിഞ്ഞ കുറച്ചു ദശകങ്ങളായി ‘തൊഴിലില്ലാത്ത സാമ്പത്തിക വളർച്ച’ എന്ന പ്രതിഭാസം നമ്മുടെ സാമ്പത്തികരംഗത്ത് ദൃശ്യമാണ്. തൊണ്ണൂറുകൾ മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ സ്വീകരിച്ച സാമ്പത്തികനയത്തിൽ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് ഊന്നൽ കൊടുക്കാത്തതിൻ്റെ ഫലമായിട്ടാണ് തൊഴിലുകൾ സൃഷ്ടിക്കാൻ ആകാത്ത ഒരു വളർച്ചാക്രമത്തിലേക്ക് രാജ്യം എത്തുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തത്.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.