Skip to main content

ഒഡീഷ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും

മൂന്ന്‌ ദശകങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും. പ്രാഥമികാന്വേഷണം നടത്തിയ അഞ്ചംഗ റെയിൽവെ ഉദ്യോഗസ്ഥ സംഘത്തിന്‌ ഏകാഭിപ്രായത്തിൽ എത്താനായിട്ടില്ല. റെയിൽവെ സുരക്ഷാകമീഷണറുടെ അന്വേഷണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. സുരക്ഷാവീഴ്‌ചകൾ അടക്കം മറച്ചുവെയ്‌ക്കുന്നതിനായി തിടുക്കത്തിൽ ‘അട്ടിമറി‘ സംശയം ഉന്നയിച്ചുകൊണ്ട്‌ കേന്ദ്രസർക്കാർ അന്വേഷണം സിബിഐക്ക്‌ കൈമാറുകയും ചെയ്‌തു. സുരക്ഷാകമീഷണറുടെ റിപ്പോർട്ട്‌ പുറത്തുവരുത്തിന്‌ മുമ്പായി തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട സിബിഐയെ രംഗത്തെത്തിച്ച മോദി സർക്കാർ നടപടി സംശയാസ്പദമാണ്.

ട്രെയിനുകൾ തുടർച്ചയായി പാളംതെറ്റുന്നത്‌ ഗൗരവമായി പരിഗണിച്ച്‌ പരിഹാരം കാണണമെന്ന്‌ കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽവച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിന്റെ അപര്യാപ്‌തതയടക്കം പാളംതെറ്റലിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്‌. ഇതിനുപുറമെ ഫെബ്രുവരിയിൽ സൗത്ത്‌–വെസ്റ്റ്‌ റെയിൽ സോണിന്റെ പ്രിൻസിപ്പൽ ചീഫ്‌ ഓപ്പറേറ്റിങ്‌ മാനേജർ സിഗ്നലിങ്‌ സംവിധാനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്‌ കത്തയച്ചിരുന്നു. യശ്വന്ത്‌പുർ–നിസാമുദ്ദീൻ സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്‌ സിഗ്നൽ തെറ്റി ഒരു ചരക്കുവണ്ടിയിൽ ഇടിക്കേണ്ടിയിരുന്ന സാഹചര്യം വിശദീകരിച്ചായിരുന്നു കത്ത്‌. ലോക്കോപൈലറ്റിന്റെ ജാഗ്രത കൊണ്ടുമാത്രമാണ്‌ വലിയൊരു അപകടം ഒഴിവായതെന്നും അടിയന്തരമായി സിഗ്നലിങ്‌ സംവിധാനങ്ങൾ പരിശോധനാ വിധേയമാക്കി പിഴവുകൾ തിരുത്തണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ ഇതൊന്നും പരിഗണിച്ചില്ല. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ കൊട്ടിഘോഷിച്ച്‌ സർക്കാർ നടപ്പാക്കിയ കവച്‌ സംവിധാനം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.

ഓരോ വർഷവും വർധിച്ചുവരുന്ന ട്രെയിൻ അപകടങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. മുന്നൂറോളം പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിൻ ദുരന്തം റെയിൽ മേഖലയോട്‌ മോദി സർക്കാർ കാട്ടിയ കൊടിയ അനാസ്ഥയുടെ നേർച്ചിത്രമാണ്‌. 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.