Skip to main content

രാജ്യത്ത് വിലക്കയറ്റം രൂക്ഷം, വിലകയറ്റം പിടിച്ചുനിർത്തി കേരളം

കേരളത്തിൽ വലിയ വിലക്കയറ്റമുണ്ടായിരിക്കുന്നു എന്ന് പുതുപ്പള്ളി ബൈഇലക്ഷന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കന്മാർ പ്രചരണം നടത്തിവരുന്നുണ്ട്. ജൂലൈ മാസത്തെ ഉപഭോക്തൃ വില സൂചിക (Consumer Price Index) സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇതു പ്രകാരം രാജ്യത്തെ ഉപഭോക്തൃ വിലക്കയറ്റം ജൂണിലെ 4.87 ൽ നിന്ന് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ജൂലൈയിൽ രാജ്യമാകെ ഉണ്ടായത്. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കനത്ത വിലക്കയറ്റമുണ്ടായപ്പോൾ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ ഒരു പോയിന്റ് താഴെ 6.4% ആണ് സംസ്ഥാനത്തെ വിലക്കയറ്റം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വിലക്കയറ്റം 9.66 ശതമാനവും കർണാടകയിൽ 7.85 ശതമാനവുമാണ്. ഗുജറാത്തുമായും തമിഴ്നാടുമായും ആന്ധ്രാപ്രദേശുമായുമൊക്കെ താരതമ്യം ചെയ്താൽ വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനവും കേരളമാണ്. പൊതു വിപണിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും ജനപക്ഷ നയങ്ങളുമാണ് സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിന് ആധാരം.
രാജ്യത്തെമ്പാടും പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. കേന്ദ്ര ഗവൺമെന്റ് നയങ്ങളുടെയും കോർപ്പറേറ്റ് പ്രീണന നടപടികളുടെയും ഭാഗമായി ഒരു വശത്ത് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില വർദ്ധിക്കുകയും മറുവശത്ത് കർഷകന്റെ വരുമാനം കുറയുകയും ചെയ്യുകയാണ്. രാജ്യ തലസ്ഥാനം ഉൾപ്പെടെ വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു കിലോ തക്കാളി 300 രൂപയ്ക്ക് വിൽക്കപ്പെടുമ്പോൾ കേരളത്തിൽ 100 രൂപയ്ക്ക് താഴെ തക്കാളി ലഭ്യമാകുന്നു എന്നത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ നാം ചർച്ച ചെയ്തതാണ്. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ നമുക്ക് അഭൂതപൂർവ്വമായ ഈ വിലക്കയറ്റത്തിനിടയിലും വിലകൾ പിടിച്ചു നിർത്താൻ കഴിയുന്നത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ടാണ്.
പ്രതിപക്ഷ നേതാക്കന്മാരുടെ തെറ്റായ പ്രചരണങ്ങളിലെ വസ്തുത മനസ്സിലാക്കാൻ കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ മതിയാകുമെന്നാണ് തോന്നുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.