Skip to main content

രാജ്യത്ത് വിലക്കയറ്റം രൂക്ഷം, വിലകയറ്റം പിടിച്ചുനിർത്തി കേരളം

കേരളത്തിൽ വലിയ വിലക്കയറ്റമുണ്ടായിരിക്കുന്നു എന്ന് പുതുപ്പള്ളി ബൈഇലക്ഷന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കന്മാർ പ്രചരണം നടത്തിവരുന്നുണ്ട്. ജൂലൈ മാസത്തെ ഉപഭോക്തൃ വില സൂചിക (Consumer Price Index) സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇതു പ്രകാരം രാജ്യത്തെ ഉപഭോക്തൃ വിലക്കയറ്റം ജൂണിലെ 4.87 ൽ നിന്ന് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ജൂലൈയിൽ രാജ്യമാകെ ഉണ്ടായത്. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കനത്ത വിലക്കയറ്റമുണ്ടായപ്പോൾ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ ഒരു പോയിന്റ് താഴെ 6.4% ആണ് സംസ്ഥാനത്തെ വിലക്കയറ്റം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വിലക്കയറ്റം 9.66 ശതമാനവും കർണാടകയിൽ 7.85 ശതമാനവുമാണ്. ഗുജറാത്തുമായും തമിഴ്നാടുമായും ആന്ധ്രാപ്രദേശുമായുമൊക്കെ താരതമ്യം ചെയ്താൽ വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനവും കേരളമാണ്. പൊതു വിപണിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും ജനപക്ഷ നയങ്ങളുമാണ് സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിന് ആധാരം.
രാജ്യത്തെമ്പാടും പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. കേന്ദ്ര ഗവൺമെന്റ് നയങ്ങളുടെയും കോർപ്പറേറ്റ് പ്രീണന നടപടികളുടെയും ഭാഗമായി ഒരു വശത്ത് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില വർദ്ധിക്കുകയും മറുവശത്ത് കർഷകന്റെ വരുമാനം കുറയുകയും ചെയ്യുകയാണ്. രാജ്യ തലസ്ഥാനം ഉൾപ്പെടെ വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു കിലോ തക്കാളി 300 രൂപയ്ക്ക് വിൽക്കപ്പെടുമ്പോൾ കേരളത്തിൽ 100 രൂപയ്ക്ക് താഴെ തക്കാളി ലഭ്യമാകുന്നു എന്നത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ നാം ചർച്ച ചെയ്തതാണ്. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ നമുക്ക് അഭൂതപൂർവ്വമായ ഈ വിലക്കയറ്റത്തിനിടയിലും വിലകൾ പിടിച്ചു നിർത്താൻ കഴിയുന്നത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ടാണ്.
പ്രതിപക്ഷ നേതാക്കന്മാരുടെ തെറ്റായ പ്രചരണങ്ങളിലെ വസ്തുത മനസ്സിലാക്കാൻ കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ മതിയാകുമെന്നാണ് തോന്നുന്നത്.

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.