Skip to main content

രാജ്യത്ത് വിലക്കയറ്റം രൂക്ഷം, വിലകയറ്റം പിടിച്ചുനിർത്തി കേരളം

കേരളത്തിൽ വലിയ വിലക്കയറ്റമുണ്ടായിരിക്കുന്നു എന്ന് പുതുപ്പള്ളി ബൈഇലക്ഷന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കന്മാർ പ്രചരണം നടത്തിവരുന്നുണ്ട്. ജൂലൈ മാസത്തെ ഉപഭോക്തൃ വില സൂചിക (Consumer Price Index) സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇതു പ്രകാരം രാജ്യത്തെ ഉപഭോക്തൃ വിലക്കയറ്റം ജൂണിലെ 4.87 ൽ നിന്ന് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ജൂലൈയിൽ രാജ്യമാകെ ഉണ്ടായത്. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കനത്ത വിലക്കയറ്റമുണ്ടായപ്പോൾ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ ഒരു പോയിന്റ് താഴെ 6.4% ആണ് സംസ്ഥാനത്തെ വിലക്കയറ്റം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വിലക്കയറ്റം 9.66 ശതമാനവും കർണാടകയിൽ 7.85 ശതമാനവുമാണ്. ഗുജറാത്തുമായും തമിഴ്നാടുമായും ആന്ധ്രാപ്രദേശുമായുമൊക്കെ താരതമ്യം ചെയ്താൽ വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനവും കേരളമാണ്. പൊതു വിപണിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും ജനപക്ഷ നയങ്ങളുമാണ് സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിന് ആധാരം.
രാജ്യത്തെമ്പാടും പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. കേന്ദ്ര ഗവൺമെന്റ് നയങ്ങളുടെയും കോർപ്പറേറ്റ് പ്രീണന നടപടികളുടെയും ഭാഗമായി ഒരു വശത്ത് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില വർദ്ധിക്കുകയും മറുവശത്ത് കർഷകന്റെ വരുമാനം കുറയുകയും ചെയ്യുകയാണ്. രാജ്യ തലസ്ഥാനം ഉൾപ്പെടെ വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു കിലോ തക്കാളി 300 രൂപയ്ക്ക് വിൽക്കപ്പെടുമ്പോൾ കേരളത്തിൽ 100 രൂപയ്ക്ക് താഴെ തക്കാളി ലഭ്യമാകുന്നു എന്നത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ നാം ചർച്ച ചെയ്തതാണ്. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ നമുക്ക് അഭൂതപൂർവ്വമായ ഈ വിലക്കയറ്റത്തിനിടയിലും വിലകൾ പിടിച്ചു നിർത്താൻ കഴിയുന്നത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ടാണ്.
പ്രതിപക്ഷ നേതാക്കന്മാരുടെ തെറ്റായ പ്രചരണങ്ങളിലെ വസ്തുത മനസ്സിലാക്കാൻ കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ മതിയാകുമെന്നാണ് തോന്നുന്നത്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.