Skip to main content

ഗുജറാത്തിലും യുപിയിലും സംഘപരിവാർ പട്ടികജാതിക്കാർക്കുനേരെ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്

മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണ്.

സാഗർ ജില്ലയിലാണ് നിതിൻ അഹിർവാർ എന്ന യുവാവിനെ അമ്മയുടെ മുന്നിൽ മർദ്ദിച്ച് കൊന്നത്. തടയാൻ എത്തിയ അമ്മയെയും വിവസ്ത്രയാക്കി മർദ്ദിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

മഹാരാഷ്ട്രയിൽ നാല്‌ പട്ടിക ജാതിക്കാരെ മർദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയതും കഴിഞ്ഞ ദിവസമാണ്. ബിജെപി ഭരണത്തിൽ ദളിത് കുടുംബങ്ങൾക്കൊന്നും രക്ഷയില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണിത്.

ഗുജറാത്തിലും യുപിയിലും സംഘ പരിവാർ പട്ടികജാതിക്കാർക്കുനേരെ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തണം.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.