Skip to main content

ഗുജറാത്തിലും യുപിയിലും സംഘപരിവാർ പട്ടികജാതിക്കാർക്കുനേരെ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്

മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണ്.

സാഗർ ജില്ലയിലാണ് നിതിൻ അഹിർവാർ എന്ന യുവാവിനെ അമ്മയുടെ മുന്നിൽ മർദ്ദിച്ച് കൊന്നത്. തടയാൻ എത്തിയ അമ്മയെയും വിവസ്ത്രയാക്കി മർദ്ദിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

മഹാരാഷ്ട്രയിൽ നാല്‌ പട്ടിക ജാതിക്കാരെ മർദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കിയതും കഴിഞ്ഞ ദിവസമാണ്. ബിജെപി ഭരണത്തിൽ ദളിത് കുടുംബങ്ങൾക്കൊന്നും രക്ഷയില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണിത്.

ഗുജറാത്തിലും യുപിയിലും സംഘ പരിവാർ പട്ടികജാതിക്കാർക്കുനേരെ നടത്തിയ അതിക്രമങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തണം.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.