Skip to main content

മോദി സർക്കാർ ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നു

നാനാത്വത്തിൽ ഏകത്വമെന്നത്‌ ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌.

ഇടതുപക്ഷ പാർടികളുടെ സമ്മർദത്തിലൂടെ 2006ൽ പാസാക്കിയ വനാവകാശ നിയമം ഇതുവരെ പൂർണാർഥത്തിൽ നടപ്പാക്കിയിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ആദിവാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന നയങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. ധാതുവിഭവങ്ങൾ കൊള്ളയടിക്കാനായി വനങ്ങൾ കുത്തകകൾക്ക്‌ തുറന്നുകൊടുക്കുന്നു. മണിപ്പുരിൽ ഗോത്രവിഭാഗങ്ങൾ വലിയ അതിക്രമങ്ങൾക്ക്‌ ഇരയാകുന്നു. രണ്ട്‌ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്തത്‌ ലോകത്തിനുതന്നെ അപമാനമാണ്‌.

സ്വാതന്ത്ര്യസമരത്തിൽ ആദിവാസികളുടെ പങ്ക്‌ വലുതാണ്‌. ഇംഗ്ലീഷുകാർ ആദിവാസികളിൽ നിന്ന്‌ മണ്ണിന്മേലുള്ള അവകാശം പിടിച്ചുപറിച്ചു. അവരെ കൈയേറ്റക്കാരായി മുദ്രകുത്തി. ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കേരളത്തിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ദീർഘകാലമായി നടന്നുവന്ന ഭൂസമരങ്ങൾ പരിഹരിക്കാനായി. പട്ടിവവിഭാഗക്കാർക്കെല്ലാം ഭൂമി ലഭ്യമാക്കാൻ പദ്ധതി നടപ്പാക്കിവരുന്നു.

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്