Skip to main content

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിക്കരുത്

നിയമനക്കോഴ ഗൂഢാലോചനയിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും താറടിച്ചുകാണിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നിപയെ ഫലപ്രദമായി നേരിട്ട്‌ യശസ്സോടെ നിൽക്കുന്ന ഘട്ടത്തിൽ ഇല്ലാത്ത കാര്യം കെട്ടിച്ചമയ്‌ക്കാൻ ശ്രമം നടന്നെന്ന്‌ ഇതിനകം വ്യക്തമായ്. ഗൂഢാലോചനയ്‌ക്ക്‌ പിന്നിലാരെന്ന്‌ അന്വേഷിച്ച്‌ കണ്ടത്തെട്ടെ.

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്‌ക്കരുത്‌. മന്ത്രിയെയും ഓഫീസിനെയും കരിവാരി തേയ്‌ക്കാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തുവന്നപ്പോൾ വാർത്തയ്‌ക്ക്‌ പ്രാധാന്യമില്ലാതായി. ആദ്യം ഒന്നാം പേജിൽ വാർത്ത നൽകിയവർ യാഥാർഥ്യം പുറത്തുവന്നപ്പോൾ ഉൾപേജിലേക്ക്‌ പിൻവലിഞ്ഞു. ഭരണപക്ഷവുമായി ബന്ധമുള്ളവരാണ്‌ തട്ടിപ്പിനു പിന്നിലെന്ന കള്ളങ്ങൾ ആവർത്തിക്കുകയാണ്‌. വീഴ്‌ച തുറന്നു സമ്മതിക്കാൻ ഇപ്പോഴും മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

പ്രചാരണ സംവിധാനങ്ങൾ ഏതു രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നു കൂടിയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കള്ളവാർത്തയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ നൽകിയത്‌. സർക്കാരിനെ മാത്രമല്ല, ഒരു നാടിനെയാകെയാണ്‌ താറടിക്കുന്നത്‌. ഇക്കാര്യത്തിൽ സ്വയം വിമർശമുണ്ടാകണം. നല്ല വിമർശങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്‌ സഹായകരമാണ്‌. അതിന്‌ പകരം എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട സർക്കാരാണെന്ന മട്ടിൽ കഥകൾ മെനയുകയാണ്‌.

മാധ്യമരംഗത്തുള്ള വിദഗ്‌ധരെ രാഷ്ട്രീയ പാർടികളുടെ ഉന്നതാധികാര സമിതിയിൽ പങ്കെടുപ്പിച്ച്‌ പ്രവർത്തനം എങ്ങനെയെന്ന്‌ ചർച്ച ചെയ്യുന്ന പതിവില്ല. കെപിസിസി യോഗത്തിൽ പിആർ വിദഗ്‌ധൻ പങ്കെടുത്തത്‌ അതിൽ നിന്നുള്ള മാറ്റമാണ്‌. ഏതു രീതിയിലുള്ള പ്രവർത്തനമാണ്‌ ആലോചിക്കുന്നതെന്നത്‌ പ്രധാനമാണ്‌. ഇല്ലാക്കഥകൾ ഉണ്ടാക്കുകയും അതിനുള്ള ആശയം കൊടുക്കുകയുമാണ്‌. ആവശ്യമായ ആളുകളെ രാഷ്ട്രീയ പാർടിയും നൽകും. അതിനായി വലിയ തോതിൽ പണം ചെലവഴിക്കും. അവരുന്നയിക്കുന്ന വിഷയം ഏറ്റെടുപ്പിക്കാനും എല്ലാ പ്രചാരണ സംവിധാനത്തെയും ഇതിന്റെ ഭാഗമാക്കി മാറ്റാനും പ്രലോഭനങ്ങൾ നിരത്തുകയാണ്‌. ഇത്‌ മാതൃകാപരമാണോയെന്ന്‌ ആലോചിക്കണം.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.