Skip to main content

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിക്കരുത്

നിയമനക്കോഴ ഗൂഢാലോചനയിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും താറടിച്ചുകാണിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നിപയെ ഫലപ്രദമായി നേരിട്ട്‌ യശസ്സോടെ നിൽക്കുന്ന ഘട്ടത്തിൽ ഇല്ലാത്ത കാര്യം കെട്ടിച്ചമയ്‌ക്കാൻ ശ്രമം നടന്നെന്ന്‌ ഇതിനകം വ്യക്തമായ്. ഗൂഢാലോചനയ്‌ക്ക്‌ പിന്നിലാരെന്ന്‌ അന്വേഷിച്ച്‌ കണ്ടത്തെട്ടെ.

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്‌ക്കരുത്‌. മന്ത്രിയെയും ഓഫീസിനെയും കരിവാരി തേയ്‌ക്കാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തുവന്നപ്പോൾ വാർത്തയ്‌ക്ക്‌ പ്രാധാന്യമില്ലാതായി. ആദ്യം ഒന്നാം പേജിൽ വാർത്ത നൽകിയവർ യാഥാർഥ്യം പുറത്തുവന്നപ്പോൾ ഉൾപേജിലേക്ക്‌ പിൻവലിഞ്ഞു. ഭരണപക്ഷവുമായി ബന്ധമുള്ളവരാണ്‌ തട്ടിപ്പിനു പിന്നിലെന്ന കള്ളങ്ങൾ ആവർത്തിക്കുകയാണ്‌. വീഴ്‌ച തുറന്നു സമ്മതിക്കാൻ ഇപ്പോഴും മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

പ്രചാരണ സംവിധാനങ്ങൾ ഏതു രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നു കൂടിയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കള്ളവാർത്തയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ നൽകിയത്‌. സർക്കാരിനെ മാത്രമല്ല, ഒരു നാടിനെയാകെയാണ്‌ താറടിക്കുന്നത്‌. ഇക്കാര്യത്തിൽ സ്വയം വിമർശമുണ്ടാകണം. നല്ല വിമർശങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്‌ സഹായകരമാണ്‌. അതിന്‌ പകരം എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട സർക്കാരാണെന്ന മട്ടിൽ കഥകൾ മെനയുകയാണ്‌.

മാധ്യമരംഗത്തുള്ള വിദഗ്‌ധരെ രാഷ്ട്രീയ പാർടികളുടെ ഉന്നതാധികാര സമിതിയിൽ പങ്കെടുപ്പിച്ച്‌ പ്രവർത്തനം എങ്ങനെയെന്ന്‌ ചർച്ച ചെയ്യുന്ന പതിവില്ല. കെപിസിസി യോഗത്തിൽ പിആർ വിദഗ്‌ധൻ പങ്കെടുത്തത്‌ അതിൽ നിന്നുള്ള മാറ്റമാണ്‌. ഏതു രീതിയിലുള്ള പ്രവർത്തനമാണ്‌ ആലോചിക്കുന്നതെന്നത്‌ പ്രധാനമാണ്‌. ഇല്ലാക്കഥകൾ ഉണ്ടാക്കുകയും അതിനുള്ള ആശയം കൊടുക്കുകയുമാണ്‌. ആവശ്യമായ ആളുകളെ രാഷ്ട്രീയ പാർടിയും നൽകും. അതിനായി വലിയ തോതിൽ പണം ചെലവഴിക്കും. അവരുന്നയിക്കുന്ന വിഷയം ഏറ്റെടുപ്പിക്കാനും എല്ലാ പ്രചാരണ സംവിധാനത്തെയും ഇതിന്റെ ഭാഗമാക്കി മാറ്റാനും പ്രലോഭനങ്ങൾ നിരത്തുകയാണ്‌. ഇത്‌ മാതൃകാപരമാണോയെന്ന്‌ ആലോചിക്കണം.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.