Skip to main content

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. സഹകരണമേഖലയിലെ 2.5ലക്ഷം കോടി രൂപ ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ ഭേദഗതി ഉൾപ്പെടെ വരുത്തുന്നത്‌. ദേശസാൽകൃത– വ്യാവസായിക ബാങ്കുകളിലെ വായ്‌പാ നിക്ഷേപാനുപാതം അമ്പത്‌ ശതമാനത്തിലും താഴെയാണ്‌. പ്രാഥമിക സഹകരണ കാർഷിക വായ്‌പാ സംഘങ്ങളുടെയും വായ്‌പാ നിക്ഷേപാനുപാതം 90ശതമാനത്തിനും മുകളിലാണ്‌. കേരളത്തിൽ നിന്നും 2.16ലക്ഷം കോടി സമാഹരിക്കുന്ന എസ്‌ബിഐ 55ശതമാനത്തിൽ താഴെ തുകയാണ്‌ വായ്‌പയായി ഇവിടെ നൽകുന്നത്‌. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ സ്ഥിതിയും ഭിന്നമല്ല. ബാക്കി തുക മുഴുവൻ ഉത്തരപൂർവ കോർപറേറ്റുകൾക്ക്‌ കടമായി നൽകി പിന്നീടത്‌ കിട്ടാക്കടമായി എഴുതിത്തള്ളുകയാണ്‌. സംസ്ഥാനത്ത്‌ വായ്‌പയായി നൽകേണ്ട തുകമാണ്‌ ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നത്‌. സഹകരണമേഖല ഇതിൽ വ്യത്യാസമാണ്‌. സഹകരണമേഖലയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ ഉന്നതിക്കായാണ്‌ വിനിയോഗിക്കുന്നത്‌.

വിഴിഞ്ഞം തുറമുഖത്തിനായി രണ്ടായിരം കോടി ഹഡ്‌കോയിൽ നിന്നും കടമെടുക്കാൻ സർക്കാരിന്‌ ജാമ്യം നിൽക്കാൻ കേന്ദ്രം അനുമതി നൽകിയില്ല. ഇത്‌ സർക്കാരിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുമെന്നാണ്‌ കേന്ദ്രം തടസ്സമായി ഉന്നയിച്ചത്‌. സഹകരണ മേഖലയിൽ നിന്നും പൊതുഖജനാവിലേക്ക്‌ കടമെടുക്കുമ്പോൾ ഇരുവിഭാഗവും ഒരുപോലെ ശക്തിപ്പെടും. എന്നാൽ ഇതൊക്കെ എതിർത്തുകൊണ്ട്‌ സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. പൊതു- സഹകരണ മേഖലയെയാകെ അസ്ഥിരപ്പെടുത്തി സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌ കേന്ദ്രത്തിന്റെ നയം.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.