Skip to main content

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരിക്കാനിരുന്ന മറ്റത്തൂർ പഞ്ചായത്തിലാണ് കോൺഗ്രസ് അംഗങ്ങളെല്ലാം കാലുമാറിയത്. അവിടെ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ ഉൾപ്പടെയുള്ള പൂർണപിന്തുണയോടെയാണ് ഈ കൂറുമാറ്റം. ഏത് നിമിഷവും ഏതു കോൺഗ്രസുകാരനും ബിജെപിയിലേക്ക് ചേക്കേറാം എന്നാണ് ഇത് മനസിലാക്കിത്തരുന്നത്.

അതിനു നേരിയ ഒരു തടസം പോലുമില്ല. അഖിലേന്ത്യ തലത്തിൽ മുൻപ് അരുണാചലിലെ പുതുശ്ശേരിയിലും ഗോവയിലുമെല്ലാം കണ്ടുപഴകിച്ചതാണ് കേരളത്തിലും നടത്തുന്നത്. മുൻപ് ബിജെപിയുടെ നേതാവ് 35 സീറ്റ് കിട്ടിയാൽ അവർ കേരളം ഭരിക്കും എന്ന് പറഞ്ഞിരുന്നു, മറ്റത്തൂർ കാണിക്കുന്നത് അതിനുള്ള സാധ്യതയാണ്.

കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് പോകാൻ വലിയ പ്രായസമില്ല. പലയിടത്തും അവർ വോട്ട് കൈമാറ്റം നടത്തിയിട്ടുണ്ട്. പലയിടത്തും എസ്ഡിപിഐയുടെ പിന്തുണ നേടിയാണ് കോൺഗ്രസ് ഭരണത്തിലെത്തിയത്. അതുപോലെ തന്നെയാണ് ഇതിനെ കാണുന്നത്. മോദിയെ അനുകൂലിക്കുകയും നെഹ്‌റു കുടുംബവാഴ്ചയെ വിമർശിക്കുകയും ചെയ്യുന്ന ശശി തരൂർ ഇപ്പോഴും കോൺഗ്രസിന്റെ ഭാഗമാണ്. ഇതൊക്കെ തന്നെയാണ് കോൺഗ്രസ് ബിജെപിയുമായി സമരസപ്പെട്ട് ജീവിക്കുകയാണ് എന്നതിന്റെ ലക്ഷണങ്ങൾ.

 

കൂടുതൽ ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.