മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.
സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ് പ്രകാശിപ്പിച്ചത്.
സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ എം നേതാവും എംപിയും ഇഎംഎസ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന സഖാവ് ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ മുഷ്‌താഖ് രചിച്ച 'കടൽ പോലൊരാൾ' എന്ന പുസ്തകം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പാർടി പോളിറ്റ് ബ്യുറോ അംഗം സ.
ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിൽ ഒളിച്ചു കടത്തുന്നത്.
സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകും. അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണം. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്.
കേന്ദ്രസർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ പൊലീസും ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബുൾഡോസർ രാജ് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്കാണ് ഭരണപക്ഷത്തിന്റെ ബുൾഡോസറുകൾ പായുന്നത്. ഒരു പ്രത്യേക സമുദായത്തെയാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്ന് വ്യക്തം.
സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കാറ്റിൽ പറത്തുകയും അക്കാദമിക യോഗ്യത അടിസ്ഥാനമാക്കാതെ ആരേയും വൈസ് ചാൻസലറാക്കാൻ അവസരം നൽകുകയും ചെയ്യുന്ന യുജിസിയുടെ പുതിയ കരട് ചട്ടം സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കമാണ്.
പറയാതെ വയ്യ. കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും എന്തൊരു പ്രിവിലേജാണ് കേരളത്തിലെ മാധ്യമങ്ങൾ നൽകുന്നത്! അവരുടെ ചെയ്തികൾവച്ച് മറ്റാരുടെയും തെറ്റായ പ്രവർത്തനങ്ങളെ ന്യായീകരിക്കാനോ ഗൗരവം കുറച്ചുകാണാനോ ഞാൻ തുനിയില്ല.
കോൺഗ്രസ് നേതാവായ അച്ഛനും മകനുംആത്മഹത്യചെയ്തതിന്റെ കാരണം കത്തിലൂടെ എഴുതി അറിയിച്ചിട്ടും ആ കത്ത് തുറന്നു പോലും നോക്കിയില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരിക്കുകയാണ്.
കണ്ണപുരം ചുണ്ടയിലെ സിപിഐ എം ബ്രാഞ്ച് അംഗമായിരുന്ന സഖാവ് റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ആരുടെ അഴിമതിമൂലമാണ് മോദിജി താങ്കൾ അധികാരത്തിൽ വന്നപ്പോൾ ഒരു ഡോളറിന് 58.88 രൂപ മൂല്യം ഉണ്ടായിരുന്ന രൂപയ്ക്ക് ഇന്ന് വിദേശവിനിമയ കമ്പോളത്തിൽ ഒരു ഡോളറിന് 85.77 രൂപ ആയത്?
തീവ്ര വലതുപക്ഷത്തിന്റെ ആപൽക്കരമായ വളർച്ചയ്‌ക്കിടയിലും ലോകത്ത് പലയിടങ്ങളിലും ഉണ്ടാകുന്ന പുരോഗമന ശക്തികളുടെ മുന്നേറ്റം പ്രധാനമാണ്. പുരോഗമനപ്രസ്ഥാനങ്ങൾക്ക് അനുകൂലമായ ജനകീയ മുന്നേറ്റങ്ങൾ നാടകീയമായി വിജയിക്കാനുള്ള സാധ്യതകൾ പ്രത്യേക സാഹചര്യങ്ങളിൽ രൂപപ്പെടാം. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീലങ്ക.
മതസൗഹാർദ്ദം സംരക്ഷിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ചരിത്രത്തിൽ ഉടനീളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ളത്. ആ കർമ്മവീഥിയിൽ അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ അവർ നൽകിയ വാർത്തകളും വിശകലനങ്ങളും. ഡിസംബർ 28നാണ് പെരിയ ഇരട്ടക്കൊലക്കേസ് സംബന്ധിച്ച കോടതിവിധി വന്നത്.