Skip to main content

മഹാരാഷ്ട വൈദ്യുതി പ്രക്ഷോഭം തൊഴിലാളി ഐക്യത്തിന്റെ മഹത്തായ വിജയം

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ തൊഴിലാളികളും ജീവനക്കാരും നടത്തിവന്ന പ്രക്ഷോഭത്തിന്‌ ഉജ്വല വിജയം.

ലക്ഷത്തിലധികം വരുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും എഞ്ചിനിയർമാരുടെയും 72 മണിക്കൂർ സൂചനാ പണിമുടക്കിന് മുൻപിൽ ഷിൻഡെ സർക്കാർ മുട്ടുമടക്കി. സ്വകാര്യ വത്കരണത്തിന്റെ പേരിൽ വൈദ്യുതി വിതരണ മേഖല അദാനി പവറിനു നൽകാനായിരുന്നു സർക്കാർ നീക്കം. എസ്മ പ്രയോഗിച്ചും യുപി ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിലാളികളെ ഇറക്കിയും സമരത്തെ നേരിടാൻ സർക്കാർ ശ്രമിച്ചുവെങ്കിലും തൊഴിലാളികളുടെ ഇച്ഛശക്തിക്ക് മുൻപിൽ അവയൊന്നും വിലപ്പോയില്ല.

ചൊവ്വാഴ്ച അർധരാത്രി മുതലാണ് വൈദ്യുതി മേഖലയിലെ 31 സംഘടനകൾ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രക്ഷോഭം ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ചർച്ചക്ക് തയാറായ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തർപ്രദേശ്, കാശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലും വൈദ്യുതി സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിച്ചിരുന്നു. തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാൽ സ്വകാര്യവൽക്കരണ–ജനവിരുദ്ധ നയങ്ങളിൽനിന്ന്‌ സർക്കാരിന്‌ പിന്മാറേണ്ടിവരുമെന്നാണ്‌ മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്‌ വ്യക്തമാക്കുന്നത്‌.

വിതരണ മേഖല സ്വകാര്യ വത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മോദി സർക്കാരിന് മഹാരാഷ്ട്രയിലെ പ്രക്ഷോഭ വിജയം വലിയ തിരിച്ചടിയാണ്. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളിന്മേലുള്ള കൈ കടത്തലാണ് കരട് വൈദ്യുത ചട്ടഭേദഗതി. സമവർത്തി പട്ടികയിൽ ഉൾപ്പെട്ട വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം നടപടികൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ദുർബലപ്പെടുത്തും.

2003ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ റഗുലേററ്ററി കമീഷനുകൾ മൂന്നുമാസം കൂടുമ്പോൾ നൽകുന്ന അധികനിരക്കിനുള്ള അപേക്ഷയിൽ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം തേടുകയും തുടർന്ന് നീതിയുക്തമായ നിരക്ക്‌ നിശ്ചയിക്കാൻ അനുവാദം നൽകുകയുമാണ് ചെയ്തിരുന്നത്. പുതിയ ചട്ടഭേഗദഗതിപ്രകാരം ഇനി കമ്പനികൾക്ക്‌ മാസംതോറും നിരക്ക്‌ നിശ്ചയിച്ച്‌ ഈടാക്കാം.

മറ്റൊരു ഭേദഗതി സ്വകാര്യ കമ്പനികളും വിതരണ കമ്പനികളുമായുള്ള തർക്കം 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ പരിഹരിച്ചില്ലെങ്കിൽ പരാതിക്കാർക്ക്‌ നേരിട്ട്‌ കേന്ദ്ര ഇലക്ട്രിസിറ്റി അപലറ്റ്‌ ട്രിബ്യൂണലിനെ സമീപിക്കാമെന്നതാന്. ഇത് നിലവിലെ കേന്ദ്ര നിയമത്തിനെതിരായതും സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമീഷനുകളുടെയും അധികാരമില്ലാതാക്കുന്ന ഭേദഗതിയാണ്. പുനരുപയോഗ ഊർജത്തിന്‌ ‘പൂൾഡ്‌ താരിഫ്‌’ ഏർപ്പെടുത്തിയതുമാത്രമാണ്‌ ഭേദഗതിയിൽ ഗുണഭോക്താവിന്‌ എന്തെങ്കിലും ഗുണം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.