Skip to main content

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും, തൊഴിലും, സംരംഭക നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായ്‌ ലക്ഷ്യംവെച്ചുകൊണ്ടുള്ള മേക്ക്‌ ഇന്‍ കേരള പദ്ധതിയും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്‌. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ പരിഗണിച്ച ബജറ്റ്‌ കൂടിയാണിത്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ 2,000 കോടി രൂപയും, റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ 600 കോടി രൂപയും, തേങ്ങ സംഭരണ വില കിലോവിന്‌ 34 രൂപയായി ഉയര്‍ത്തിയ നടപടി ഇതിന്റെ ഭാഗമാണ്‌.

കയര്‍, കശുവണ്ടി, മത്സ്യ മേഖല, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലക്കും അതി ദാരിദ്ര്യ ലഘൂകരണത്തിന്‌ 50 കോടി നീക്കിവെച്ചതും എൽഡിഎഫ് സര്‍ക്കാരിന്റെ പാവപ്പെട്ടവനോടുള്ള പ്രതിബദ്ധതയുടെ ലക്ഷണങ്ങളാണ്‌. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളേയും ബജറ്റ് സവിശേഷമായി പരിഗണിച്ചിട്ടുണ്ട്‌. പശ്ചാത്തല സൗകര്യ വികസനത്തിനും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുന്ന സഹായങ്ങളെല്ലാം പുതിയ കാലത്തിന്റെ വികസന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതാണ്‌.

ഇന്ത്യയുടെ ഫെഡറല്‍ ധന വ്യവസ്ഥയില്‍ ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്തിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കാശ്വാസകരമായ ബജറ്റ്‌ അവതരിപ്പിക്കാനായി എന്നത്‌ എടുത്ത്‌ പറയേണ്ടതാണ്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.