Skip to main content

വൈക്കം സത്യഗ്രഹം ശതാബ്‌ദി ആഘോഷം


ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുത്ത മഹാസമ്മേളനത്തിനാണ് വൈക്കം സാക്ഷിയായത്. കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും സമുദായ നേതാക്കന്മാരും ഉദ്യോഗസ്ഥ പ്രമുഖരും എല്ലാം പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങായിരുന്നു ഉദ്ഘാടന സമ്മേളനം.

വൈക്കം സത്യാഗ്രഹത്തിലൂടെ ചരിത്രത്തിൽ സ്ഥാനം നേടിയ വൈക്കം, വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലൂടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും സമ്മേളനം പ്രതീക്ഷിച്ചതിലേറെ വിജയമായി മാറി. 603 ദിവസക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സാംസ്കാരിക കേരളം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഈ ശതാബ്ദി ആഘോഷ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെയുള്ള ഒരു വലിയ ടീം തന്നെയുണ്ട്. ചരിത്ര വിജയത്തിന് നിതാന്തമായി ഒരേമനസ്സോടെ പ്രയത്നിച്ച എല്ലാവർക്കും സംഘാടക സമിതിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നു.


 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.