Skip to main content

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നത് എൽഡിഎഫ്‌ സർക്കാരിന് അഭിമാനം

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ അഭിമാനമായി കാണുന്നത്. ക്ഷേമപദ്ധതികൾക്ക്‌ തുടക്കം കുറിച്ചപ്പോൾ ശക്തമായ എതിർപ്പാണുയർന്നത്‌. പ്രത്യുൽപാദനപരമല്ലെന്നായിരുന്നു വിമർശനം. ഇത്തരത്തിൽ പെൻഷൻ കൊടുത്തുകൂടായെന്നും പറഞ്ഞു.

കേരളം രാജ്യത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌ നാം നടപ്പാക്കുന്ന പദ്ധതികൾ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌മാണ്‌ എന്നതിലാണ്‌. വികസനത്തിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ നടപ്പാക്കുന്നു. അതിന്റെ അനുഭവത്തിലാണ്‌ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്‌. 2016ന്‌ മുമ്പ്‌ കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങിനെയായിരുന്നുവെന്ന്‌ മറന്നുകൂട. 600 രൂപയുടെ ക്ഷേമപെൻഷൻ വലിയ കുടിശികയായി കിട്ടാത്ത ഹതഭാഗ്യരുണ്ടായിരുന്നു. പെൻഷൻ തുക ലഭിക്കാതെ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. പെൻഷൻ സംബന്ധിച്ച്‌ വല്ലാത്ത ഉൽകണ്‌ഠയുണ്ടായിരുന്നു.

എൽഡിഎഫ്‌ സർക്കാർ പെൻഷൻ കുടിശിക തീർത്തു. പ്രതിമാസ പെൻഷൻ 1600 രൂപയാക്കി. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ ക്ഷേമ പെൻഷൻ പ്രധാനഭാഗമായിരുന്നു. രാജ്യത്ത്‌ ചരിത്രത്തിലാദ്യമായി എല്ലാവർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങളെ അറിയിച്ച്‌ കൊണ്ടിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുപാട്‌ വാഗ്‌ദാനങ്ങളുണ്ടാകുമെന്നും അത്‌ നടപ്പാക്കാനുള്ളതല്ലെന്നുമാണ്‌ വലതുപക്ഷത്തിന്റെ നിലപാട്‌. എന്നാൽ എൽഡിഎഫ്‌ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ 580ഉം നടപ്പാക്കി കാണിച്ചു.

ചില വിഭാഗങ്ങൾക്ക്‌ നാമമാത്രമായി നൽകുന്ന ക്ഷേമ പെൻഷൻ വിഹിതം ബാങ്ക്‌ വഴി നേരിട്ട്‌ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എങ്ങിനെ നടപ്പാകുമെന്ന്‌ കണ്ടറിയണം. ക്ഷേമ ആനുകൂല്യങ്ങളിൽ ചില വിഭാഗങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നാമമാത്രമായ സഹായം നൽകുന്നുണ്ട്‌. ഇത്‌ ചേർത്താണ്‌ സംസ്ഥാന സർക്കാർ 1600 രൂപ നൽകുന്നത്‌. കേന്ദ്രവിഹിതമായി 300 കോടി രൂപ സംസ്ഥാന സർക്കാരിന്‌ കുടിശികയായി നൽകാനുണ്ട്‌. കേന്ദ്രം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ 1600 രൂപയും നൽകി. സർക്കാരിന്‌ തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയക്കുമോ. ഭാവിയിൽ ഇത്‌ ഇല്ലാതാകുമോയെന്ന്‌ ആശങ്കയുമുണ്ട്‌.

 

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.