Skip to main content

ബിജെപിയെ പിന്തുണയ്ക്കുന്ന പുരോഹിതർ ക്രൈസ്‌തവ വേട്ട കാണുന്നില്ല

ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്ന പുരോഹിതർ, രാജ്യത്തുടനീളം ക്രൈസ്‌തവ ജനതയ്ക്കുനേരെ നടക്കുന്ന വേട്ട കണ്ടില്ലെന്നു നടിക്കുകയാണ്.

ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമം തുടരുകയാണ്. ഭരണഘടനയും ഐക്യവും തകർത്ത് ഹിന്ദു രാഷ്ട്രമെന്ന ഭ്രാന്തൻ ആശയം നടപ്പാക്കാനാണ് ആർഎസ്എസ് നീക്കം. റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ല.

കർണാടകയിൽ ഭരണം കിട്ടിയിട്ടും ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ തമ്മിലടിയാണ്. കേരളത്തിൽ എൽഡിഎഫിന്റെ ജനക്ഷേമ ഭരണത്തെ, ബിജെപിയെ കൂട്ടുപിടിച്ച് ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമം. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കും. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കുക തന്നെ ചെയ്യും.

യുഡിഎഫ് ഭരണകാലത്ത്, അധികാരത്തിന്റെ മറവിൽ നിരവധി പാർടി പ്രവർത്തകരെ കൊന്നൊടുക്കി. ഇടുക്കിയിൽ ഉൾപ്പെടെ പാർടിയെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് സിപിഐ എം ശക്തമായി തിരിച്ചുവന്നു.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.