Skip to main content

കേരളത്തിൽ മുടങ്ങിയത് 15 റെയിൽ പദ്ധതി

കേരളം സഹകരിച്ചിട്ടും നടപ്പാക്കാതെ കിടക്കുന്നത് 15 റെയിൽ പദ്ധതികൾ. റെയിൽവേ വികസനത്തിന് സംയുക്ത സംരംഭ കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെങ്കിലും കേന്ദ്ര സഹകരണമില്ലാത്തതുകൊണ്ട് റെയിൽ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.

1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചതാണ് അങ്കമാലി-എരുമേലി ശബരി പാത. പദ്ധതിയുടെ ഭാഗമായി അങ്കമാലി മുതൽ കാലടി വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ആ ഭാഗം കമീഷൻ ചെയ്തില്ല. അങ്കമാലി-എരുമേലി റെയിൽവേ ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിൻ്റെ 50 ശതമാനം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. 2021 ജനുവരി ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി ഡിപിആർ സമർപ്പിച്ചുവെങ്കിലും പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റിനുള്ള അംഗീകാരവും ലഭിച്ചിട്ടില്ല. 1998ൽ അനുവദിച്ച ഗുരുവായൂർ-തിരുനാവായ ലൈൻ പദ്ധതിയുടെ സർവേ നടപടിയും ആരംഭിച്ചിട്ടിച്ചില്ല.

പതിറ്റാണ്ടുകൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി യാഥാർഥ്യമായിട്ടില്ല. നേമം ടെർമിനലിന് 2019ൽ കേന്ദ്ര റെയിൽവേ മന്ത്രി കല്ലിടുകയും പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുകയും ചെയ്തെങ്കിലും നിർമാണ പ്രവൃത്തി ആരംഭിച്ചില്ല. കൊല്ലം മെമു ഷെഡ് വികസനത്തിന് 42 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും തുക അനുവദിച്ചില്ല.

കായംകുളം മുതൽ എറണാകുളം വരെ 100 കിലോമീറ്റർ പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്റർ മാത്രമാണ് ഇരട്ടപ്പാത പൂർത്തിയായത്. 2008ൽ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ പദ്ധതിക്കും അനുമതി നൽകിയിട്ടില്ല. 2018ൽ പ്രഖ്യാപിച്ച എറണാകുളം-ഷൊർണൂർ മൂന്നാം പാത, ഷൊർണൂർ-എറണാകുളം നാലാം പാത, എറണാകുളം-തിരുവനന്തപുരം മൂന്നും നാലും പാത എന്നിവയും പരിഗണിച്ചിട്ടില്ല. ജനശതാബ്ദിയിൽ വിസ്റ്റാഡോം കോച്ചുകൾ അനുവദിക്കുന്നതു സംബന്ധിച്ചും തീരുമാനമായില്ല.

2020 ജൂണിൽ ഡിപിആർ സമർപ്പിച്ചെങ്കിലും റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അനുമതിയും ലഭ്യമായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.