Skip to main content

യുജിസി കരട് നിർദ്ദേശം സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കം

സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കാറ്റിൽ പറത്തുകയും അക്കാദമിക യോഗ്യത അടിസ്ഥാനമാക്കാതെ ആരേയും വൈസ്‌ ചാൻസലറാക്കാൻ അവസരം നൽകുകയും ചെയ്യുന്ന യുജിസിയുടെ പുതിയ കരട്‌ ചട്ടം സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കമാണ്. യുജിസി കരട് നിർദ്ദേശത്തിനെതിരെ സംസ്ഥാനം എതിർപ്പ് അറിയിക്കുകയും നിയമപരമായി നേരിടാനുള്ള വഴികൾ തേടുകയും ചെയ്യും.

വൈസ്‌ ചാൻസലർ (വിസി) നിയമനത്തിൽ ഗവർണർമാർക്ക്‌ വലിയ അധികാരം നൽകുന്നതും അധ്യാപക നിയമനങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നതും കരാർവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതുമായ വ്യവസ്ഥകൾ അടങ്ങിയ ചട്ടഭേദഗതിക്കാണ്‌ യുജിസി രൂപം കൊടുത്തത്‌. സർവകലാശാല വിസിമാരായി അക്കാദമിക്ക്‌ വിദഗ്‌ധരെതന്നെ നിയമിക്കണമെന്ന്‌ നിർബന്ധമില്ലെന്നാണ്‌ യുജിസിയുടെ പുതിയ ചട്ടഭേദഗതി കരടിൽപറയുന്നത്‌. വ്യവസായം, പൊതുഭരണം, പൊതുനയ രൂപീകരണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ വൈദഗ്‌ധ്യം തെളിയിച്ചവരെയും വിസിമാരായി നിയമിക്കാമെന്നാണ്‌ പുതിയ നിലപാട്‌.

വിസി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക്‌ വിശാലമായ അധികാരങ്ങളാണ്‌ പുതിയ വ്യവസ്ഥയിലുള്ളത്‌. വിസിമാരെ നിയമിക്കാനുള്ള മൂന്നംഗ സെർച്ച്‌ കം സെലക്‍ഷൻ കമ്മിറ്റിയിൽ ഒരംഗത്തെ ഗവർണർ നാമനിർദേശം ചെയ്യും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാന്‌ നിർദേശിക്കാം. സർവകലാശാല സെനറ്റ്‌, സിൻഡിക്കേറ്റ്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി, എക്‌സിക്യൂട്ടീവ്‌ കൗൺസിൽ എന്നിങ്ങനെയുള്ള സമിതികൾക്ക്‌ ഒരാളെ നാമനിർദേശം ചെയ്യാം. കമ്മിറ്റി നൽകുന്ന അഞ്ചംഗ ചുരുക്കപ്പട്ടികയിൽനിന്ന്‌ ഒരാളെ വിസിയായി ചാൻസലർ നിയമിക്കണം. ഇത്‌ ലംഘിച്ചുള്ള വിസി നിയമനങ്ങൾ അസാധുവായിരിക്കുമെന്നും യുജിസി പറയുന്നു.

വിദഗ്‌ധർ അംഗങ്ങളായ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി ചാൻസലർ നിയമിക്കണമെന്നുമാണ്‌ 2018ലെ യുജിസി മാർഗനിർദേശത്തിലെ വ്യവസ്ഥ. എന്നാൽ, പുതിയ മാർഗനിർദേശത്തിൽ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കുന്നത്‌ തന്നെ ഗവർണറുടെ അധികാരമാക്കി മാറ്റി. അതിൽ ഒരംഗത്തെ ഗവർണറുടെയും രണ്ടാമനെ യുജിസി ചെയർമാന്റെയും പ്രതിനിധികളുമാക്കി. ഇതുവഴി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘപരിവാർ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ മാത്രം വിസിമാരായി പ്രതിഷ്‌ഠിക്കുകയെന്ന അജണ്ട നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ നീക്കം.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.