Skip to main content

കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്

കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്. അതിന്റെ പഞ്ചായത്ത് തല പതിപ്പാണ് മറ്റത്തൂരിൽ നടന്നത്. കേവലം 4 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിക്കാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച 8 കോൺഗ്രസ് അംഗങ്ങളും കൂറുമാറി വോട്ട് ചെയ്തു. ഇതിലൂടെ 10 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫിനെതിരെ വിജയം നേടാനും കോൺഗ്രസ്-ബിജെപി സഖ്യത്തിനായി.
ഇതേ മാതൃക നാം മുൻപ് കണ്ടത് അരുണാചൽ പ്രദേശിലാണ്. 2016ൽ അരുണാചൽ പ്രദേശിൽ നിയസഭയിലെത്തിയ 44 കോൺഗ്രസ് എം എൽ എമാരിൽ മുഖ്യമന്ത്രി അടക്കം 43 പേരും ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് പുതുച്ചേരിയിലും ഗോവയിലും ഇത് ആവർത്തിച്ചു. ഇപ്പോഴിതാ കേരളത്തിലും ബിജെപിക്കായി കോൺഗ്രസ് ഇതേ പാത തുറക്കുകയാണ്.
വാക്കൊന്ന് പ്രവൃത്തിയൊന്ന് എന്നത് കോൺഗ്രസ് ദീർഘകാലമായി സ്വീകരിച്ചുവരുന്ന നയമാണ്. ബിജെപിക്ക് വളരാനുള്ള വിളനിലം മാത്രമാണിന്ന് കോൺഗ്രസ്. മൂപ്പെത്തുന്ന ഘട്ടത്തിൽ ബിജെപി അക്കൂട്ടത്തിൽ നിന്ന് വിളവെടുക്കുന്നു. മറ്റത്തൂർ മോഡൽ ബിജെപിയുടെ ഏറ്റവും പുതിയ വിളവെടുപ്പാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. കോൺഗ്രസ് താൽക്കാലികമായി മാത്രം മധുരിക്കുന്ന വിഷമായിമാറിക്കഴിഞ്ഞു.
 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.