Skip to main content

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരിക്കാനിരുന്ന മറ്റത്തൂർ പഞ്ചായത്തിലാണ് കോൺഗ്രസ് അംഗങ്ങളെല്ലാം കാലുമാറിയത്. അവിടെ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ ഉൾപ്പടെയുള്ള പൂർണപിന്തുണയോടെയാണ് ഈ കൂറുമാറ്റം. ഏത് നിമിഷവും ഏതു കോൺഗ്രസുകാരനും ബിജെപിയിലേക്ക് ചേക്കേറാം എന്നാണ് ഇത് മനസിലാക്കിത്തരുന്നത്.

അതിനു നേരിയ ഒരു തടസം പോലുമില്ല. അഖിലേന്ത്യ തലത്തിൽ മുൻപ് അരുണാചലിലെ പുതുശ്ശേരിയിലും ഗോവയിലുമെല്ലാം കണ്ടുപഴകിച്ചതാണ് കേരളത്തിലും നടത്തുന്നത്. മുൻപ് ബിജെപിയുടെ നേതാവ് 35 സീറ്റ് കിട്ടിയാൽ അവർ കേരളം ഭരിക്കും എന്ന് പറഞ്ഞിരുന്നു, മറ്റത്തൂർ കാണിക്കുന്നത് അതിനുള്ള സാധ്യതയാണ്.

കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് പോകാൻ വലിയ പ്രായസമില്ല. പലയിടത്തും അവർ വോട്ട് കൈമാറ്റം നടത്തിയിട്ടുണ്ട്. പലയിടത്തും എസ്ഡിപിഐയുടെ പിന്തുണ നേടിയാണ് കോൺഗ്രസ് ഭരണത്തിലെത്തിയത്. അതുപോലെ തന്നെയാണ് ഇതിനെ കാണുന്നത്. മോദിയെ അനുകൂലിക്കുകയും നെഹ്‌റു കുടുംബവാഴ്ചയെ വിമർശിക്കുകയും ചെയ്യുന്ന ശശി തരൂർ ഇപ്പോഴും കോൺഗ്രസിന്റെ ഭാഗമാണ്. ഇതൊക്കെ തന്നെയാണ് കോൺഗ്രസ് ബിജെപിയുമായി സമരസപ്പെട്ട് ജീവിക്കുകയാണ് എന്നതിന്റെ ലക്ഷണങ്ങൾ.

 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.