Skip to main content

ഹിന്ദുത്വ വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്ന സിപിഐ എമ്മിനെതിരെ ബിജെപിയുടെ കുപ്രചരണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
ലോക്‌സഭയിൽ ബിജെപി അംഗം നിഷികാന്ത്‌ ദുബെ ‘ദേശദ്രോഹികൾ’ എന്ന്‌ വിശേഷിപ്പിച്ച്‌ സിപിഐ എമ്മിനും പാർടിയുടെ മുൻ ജനറൽ സെക്രട്ടറിക്കും എതിരായി നടത്തിയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.

വ്യവസ്ഥാപിതമായ എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും നഗ്‌നമായി ലംഘിച്ചാണ്‌ ദുബെ ഈ ആരോപണം ഉന്നയിച്ചത്‌. ഇതു തെളിയിക്കാൻ ‘ആയിരക്കണക്കിന്‌ ഇമെയിൽ’ ഹാജരാക്കാൻ ആഗ്രഹിക്കുന്നതായി ദുബെ പറഞ്ഞു. അത്തരം മെയിലുകൾ കൈവശമുണ്ടെങ്കിൽ അദ്ദേഹം അത് പുറത്തു വിടട്ടെ. അതുവഴി ഈ ആരോപണത്തിന്റെ പൊള്ളത്തരം വ്യക്തമാകും. ഇത്‌ ഏറ്റുപിടിച്ച്‌ ഒരുവിഭാഗം മാധ്യമങ്ങൾ നടത്തുന്ന അപവാദപ്രചാരണവും അപലപനീയമാണ്‌.

സിപിഐ എമ്മിന്റെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും തുറന്ന പുസ്‌തകമാണ്‌. ഹിന്ദുത്വ വർഗീയ ആശയത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത്‌ ഇടതുപക്ഷമാണെന്ന്‌ ബിജെപിക്ക്‌ നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

സ. എം എ ബേബി

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

സ. ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്.

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.