Skip to main content

ഹിന്ദുത്വ വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്ന സിപിഐ എമ്മിനെതിരെ ബിജെപിയുടെ കുപ്രചരണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
ലോക്‌സഭയിൽ ബിജെപി അംഗം നിഷികാന്ത്‌ ദുബെ ‘ദേശദ്രോഹികൾ’ എന്ന്‌ വിശേഷിപ്പിച്ച്‌ സിപിഐ എമ്മിനും പാർടിയുടെ മുൻ ജനറൽ സെക്രട്ടറിക്കും എതിരായി നടത്തിയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.

വ്യവസ്ഥാപിതമായ എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും നഗ്‌നമായി ലംഘിച്ചാണ്‌ ദുബെ ഈ ആരോപണം ഉന്നയിച്ചത്‌. ഇതു തെളിയിക്കാൻ ‘ആയിരക്കണക്കിന്‌ ഇമെയിൽ’ ഹാജരാക്കാൻ ആഗ്രഹിക്കുന്നതായി ദുബെ പറഞ്ഞു. അത്തരം മെയിലുകൾ കൈവശമുണ്ടെങ്കിൽ അദ്ദേഹം അത് പുറത്തു വിടട്ടെ. അതുവഴി ഈ ആരോപണത്തിന്റെ പൊള്ളത്തരം വ്യക്തമാകും. ഇത്‌ ഏറ്റുപിടിച്ച്‌ ഒരുവിഭാഗം മാധ്യമങ്ങൾ നടത്തുന്ന അപവാദപ്രചാരണവും അപലപനീയമാണ്‌.

സിപിഐ എമ്മിന്റെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും തുറന്ന പുസ്‌തകമാണ്‌. ഹിന്ദുത്വ വർഗീയ ആശയത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത്‌ ഇടതുപക്ഷമാണെന്ന്‌ ബിജെപിക്ക്‌ നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.