Skip to main content

തിരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുന്ന മോദി സർക്കാരിന്റെ ബില്ലിനെ പരാജയപ്പെടുത്തുക

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________________

സുപ്രീം കോടതിയുടെ വിധികളെ നിരാകരിച്ച് ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നടപടികളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കേണ്ടത് പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു സമിതിയാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഈ ഉത്തരവ്‌ മറികടക്കാൻ പുതുതായി അവതരിപ്പിച്ച ബില്ലിൽ മോദി സർക്കാർ സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം "പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി"യെ നിർദേശിച്ചിരിക്കുകയാണ്.

കമ്മീഷൻ അംഗങ്ങളുടെ നിയമനാധികാരം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഈ നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതോടെ എക്‌സിക്യൂട്ടീവ് സമ്മർദ്ദങ്ങളിൽ നിന്നും സ്വാധീനങ്ങളിൽ നിന്നും സ്വതന്ത്രമായ നിഷ്പക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇല്ലാതാക്കും.

ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ ഉയർത്തിപ്പിടിച്ച മറ്റൊരു ഭരണഘടനാ ബെഞ്ച് വിധിയെ കാറ്റിൽ പറത്തിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. ആ വിധിയെ അസാധുവാക്കിക്കൊണ്ട് മോദി സർക്കാർ ആദ്യം ഒരു ഓർഡിനൻസ് ഇറക്കിയിരുന്നു. പിന്നീട് അത് നിയമമാക്കി.

ഭരണഘടനാ സ്ഥാപനങ്ങളെ കയ്യിലെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് മോദി സർക്കാർ ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത്. ഭരണഘടനയെ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ബില്ലിനെ പരാജയപ്പെടുത്താൻ മുന്നോട്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2010 മെയ് 16 നാണ് കൊലപാതകം നടന്നത്.

യുഡിഎഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് എതിരെ നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരിക്കുന്നു. ജനുവരി 13ന് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഘട്ടത്തിൽത്തന്നെ ഉപതെരഞ്ഞെടുപ്പ് നേരിടാൻ സിപിഐ എമ്മും എൽഡിഎഫും സർവസജ്ജമായിരുന്നു.

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു.

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.